എല്ലാം അയ്യപ്പ സ്വാമി കാത്തു ...തുലാമാസ പൂജകൾക്ക് ശേഷം നടയടച്ചു...വിശ്വാസികൾ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് യാത്ര തിരിക്കുന്നു.. വരുന്ന വൃശ്ചികപ്പുലരിയിലും അയ്യപ്പ ദർശനത്തിനായി വീണ്ടുമെത്താമെന്ന പ്രതീക്ഷയോടെ

തുലാമാസ പൂജകൾക്ക് ശേഷം നടയടച്ചു..ശബരിമലയിലെ അന്തരീക്ഷം വളരെ പ്രശാന്തവും ഭക്തി നിർഭരവുമാണ്. അയ്യപ്പസ്വാമി ആഗ്രഹിച്ചതുപോലെ ഈ മാസത്തെ നടതുറപ്പ് മഹോത്സവം വളരെ സമംഗളമായി പര്യവസാനിച്ചു. ഈ സമയത്തു വളരെ വലിയ കലാപം ഉണ്ടാകുമെന്നു വിശ്വാസികൾ ഭയന്നിരുന്നു. എന്നാൽ ഒരു പുൽക്കൊടിക്ക് പോലും ചലനം തട്ടാതെ അയ്യപ്പൻ കാത്തു എന്ന് തന്നെ പറയാം. ഇവിടെ പരാജയപ്പെട്ടു പോയത് സുപ്രീം കോടതി വിധിയുടെ മറവിൽ വലിയ കലാപം ഉണ്ടാക്കാമെന്ന് സ്വപ്നം കണ്ടവരാണ്. പത്തോളം സ്ത്രീകൾ മലചവിട്ടാൻ വന്നുവെങ്കിലും ആർക്കും തന്നെ അവരുടെ ഉദ്യമം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹമായി വിശ്വാസികൾ കാണുന്നു.
ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ഇപ്പോൾ സന്നിധാനത്ത് തടിച്ചു കൂടിയിരിക്കുന്നത്. എല്ലാം മംഗളമായി അവസാനിച്ചതിന്റെ സന്തോഷം അയ്യപ്പ ഭക്തരുടെ മുഖത്തും കാണാം. ഇത് അയ്യപ്പൻ വിശ്വാസികളുടെ മനസ്സുകളെ ഒരുമിച്ചു ചേർക്കുന്ന ഒരപൂർവ്വ കാഴ്ച വിശ്വാസികൾ എല്ലാം മറന്നു ഒന്നാകുന്നു. ഒരുവേള മതങ്ങൾക്കപ്പുറം കേരളം ഒന്നായി പ്രാർത്ഥിക്കുന്നു. ഭജന ചൊല്ലുന്നു.. നാമജപം മന്ത്രിക്കുന്നു..ഭക്തർ കടലായി ഒഴുകുന്നു.. അയ്യപ്പനുവേണ്ടി പ്രകൃതിപോലും ഒരുവേള ക്രമം തെറ്റി പായുന്നു..
ഇത്രദിവസം ശബരിമല സാക്ഷ്യം വഹിച്ച പ്രതിഷേധങ്ങൾക്കൊന്നും വ്യക്തമായ ഒരു നേതൃത്വം പോലും ഉണ്ടായിരുന്നില്ല. കേവലം ഭക്തിമാത്രം മുൻ നിർത്തി ഏതോ അദൃശ്യമായ കരങ്ങളാൽ നിയന്ത്രിയ്ക്കപ്പെടു ന്നതുപോലെയാണ് ഇവിടെ കാര്യങ്ങൾ നടന്നത് . പണ്ട് ശബരിമലയ്ക്കു നേരെ ആക്രമണം ഉണ്ടായപ്പോൾ അയ്യപ്പൻ എങ്ങിനെയാണോ ആയിരങ്ങളുടെ പിൻബലത്തോടെ ശബരിമല രക്ഷിച്ചത് അത് പോലെ ആയിരുന്നു ഇപ്പോൾ ഇവിടെ നടന്നതും എന്ന് വിശ്വാസികൾ .. കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിൽനിന്നും വന്നവർ ഒറ്റക്കെട്ടായി ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ പരിശ്രമിച്ചു.
സുപ്രീം കോടതി വിധി ഒരുനിമിത്തമായിമാറി ജനങ്ങളിൽ ഐക്യവും സമാധാനവും കൈവരുത്താനായുള്ള ഭഗവാന്റെ ലീലയായിരിക്കും ഇതെല്ലാമെന്നും വിശ്വാസികൾ സമാധാനിക്കുന്നു.ഒടുവിൽ പ്രാർത്ഥനകൾക്കും പോരാട്ടങ്ങൾക്കും ശേഷം പൂങ്കാവനവും സന്നിധാനവും ശാന്തമാകുന്നു. ശരണമന്ത്രണങ്ങളിൽ പുൽക്കൊടിപോലും ധ്യാന നിമഗ്നമാകുന്നു...
ഇന്നിതാ തുലാമാസ പൂജകൾക്കുശേഷം നടയടച്ചു. വിശ്വാസികൾ നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് യാത്ര തിരിക്കുന്നു.. വരുന്ന വൃശ്ചികപ്പുലരിയിലും അയ്യപ്പ ദർശനത്തിനായി വീണ്ടുമെത്താമെന്ന പ്രതീക്ഷയോടെ
https://www.facebook.com/Malayalivartha

























