ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും മാണിക്യന്‍ രാത്രി 12 വരെ കാത്തിരുന്നു... ഉറക്കത്തില്‍ തന്നെ മൂന്നുപേരുടെയും കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് ആഞ്ഞു വെട്ടി; മക്കളെ എന്തിന് കൊലപ്പെടുത്തിയെന്ന ചോദ്യത്തിൽ മാണിക്യന്റെ ഉത്തരം കേട്ട് ഞെട്ടി പോലീസ്

പാലക്കാട് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. 'മക്കള്‍ വലുതാകുമ്ബോള്‍ അമ്മയെ കൊന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത് സാറേ ഇതായിരുന്നു മാണിക്യന്റ മറുപടി. പത്താംക്‌ളാസില്‍ പഠിക്കുന്ന പതിനാലു വയുസളള മകന്‍ മനോജും ആറാം ക്‌ളാസില്‍ പഠിക്കുന്ന പന്ത്രണ്ടു വയസുളള മകള്‍ മേഘയുമാണ് കൊലചെയ്യപ്പെട്ടത്.
ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മാണിക്യനും കുമാരിയും കുറച്ചു ദിവസം മുമ്പാണ് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഇടക്ക് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. പാലക്കാട് ചിറ്റൂരില്‍ ഭാര്യയോടുള്ള വഴക്കിനെ തുടര്‍ന്നാണ് ഭാര്യയെയും രണ്ട് മക്കളെയും ഗൃഹനാഥന്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും മാണിക്യന്‍ രാത്രി 12 വരെ ഉച്ചത്തില്‍ ടിവിയില്‍ പാട്ട് കേട്ടിരിക്കുകയായിരുന്നു.
പുലര്‍ച്ചെ 3ന് മുന്‍പാണ് കൊലപാതകം നടത്തിയത്. വെട്ടുകത്തി ഉപയോഗിച്ച് മൂവരെയും ഉറക്കത്തില്‍ തന്നെ കൊലപ്പെടുത്തിയതിനാല്‍ ശബ്ദങ്ങളൊന്നും ആരും പുറത്ത് കേട്ടില്ല. മൂന്നുപേരുടെയും കഴുത്തിലാണ് വെട്ടിയത്. പക്ഷേ മകന്‍ മനോജ് തടയാന്‍ ശ്രമിച്ചു. മകന്‍ മനോജിന്റെ കൈകളില്‍ വെട്ടേറ്റിരുന്നു. കൊലപാതകത്തിനുശഷം മാണിക്യന്‍ ചിറ്റൂര്‍ ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ വീട്ടിലെത്തി തിരിച്ചറിയല്‍ രേഖകളും 25000 രൂപയും ഏല്‍പ്പിച്ചു. രാവിലെ ചിറ്റൂരിലെത്തി കടയില്‍ നിന്ന് ചായകുടിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രിങ്ങാലിപ്പളത്ത് നിന്ന് ഒരു വര്‍ഷം മുമ്പാണ് മാണിക്യനും കുടുംബവും കൊഴിഞ്ഞമ്പാറയില്‍ വാടക വീട്ടിലേക്ക് മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചു കൊടുക്കുന്ന തൊഴിലാണ് ഇവര്‍ ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha

























