ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബോര്ഡിനായി ഹാജരായ മുൻ അഭിഭാഷകർ നിയമോപദേശം നൽകി

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കതിരെ തിരിവിതാംകൂർ ദേവസ്വം ബോർഡ് പുനഃ പരിശോധന ഹർജി നൽകുന്നതാവും ഉചിതമെന്ന് നിയമോപദേശം നൽകി നേരത്തെ ബോർഡിനായി ഹാജരായ അഭിഭാഷകർ.
കോടതിയലക്ഷ്യമായി സ്ഥിതി റിപ്പോർട്ട് വ്യഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആയതിനാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും അഭിഭാഷകർ സൂചിപ്പിച്ചു. വിധിയിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമെന്നാണു വ്യവസ്ഥ. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3(ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിധിച്ചത്. 10– 50 പ്രായഗണത്തിലെ സ്ത്രീകളെ ആർത്തവ കാരണത്താൽ വിലക്കുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നും കോടതി വിധിച്ചു.
എന്നാൽ, ശബരിമലയിലെ വിലക്ക് മാത്രം ഉന്നയിച്ചുള്ളതായിരുന്നു ഹർജി. എല്ലാ ക്ഷേത്രങ്ങൾക്കുo ബാധകമായിട്ടുള്ള വ്യവസ്ഥയാണ് റദ്ദാക്കിയിട്ടുള്ളത്. ശബരിമലയ്ക്കു പ്രത്യേകമായി ചട്ടപരമായ വ്യവസ്ഥകളില്ല, ആചാരമുണ്ട്.
പ്രായo പറഞ്ഞല്ല ചട്ടത്തിൽ വിലക്കു നിർദ്ദേശിച്ചിട്ടുള്ളത്. മറിച്ച് ആചാരപരമായി വിലക്കുള്ള സമയത്ത് ആരാധനാ സ്ഥലത്തു പ്രവേശിക്കരുതെന്നാണ് ചട്ടത്തിൽ പറയുന്നത്. അതിനെ പൊതുവിൽ പ്രായഗണ വിലക്കായി കോടതി വിലയിരുത്തുന്നുവെന്നും അത് പിഴവാണെന്നും അഭിഭാഷകർ വിലയിരുത്തുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടാണ് എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമായ ചട്ടം റദ്ദാക്കുംമുൻപ് ചോദിച്ചത്. മറ്റു ബോർഡുകൾക്കു പറയാനുള്ളതു കേട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ, പുനഃപരിശോധനാ ഹർജി അനുകൂലമായി പരിഗണിക്കപ്പെടാമത്രേ.
ആചാരം കോടതി തീരുമാനിക്കുന്നതിലെ ഔചിത്യത്തെക്കുറിച്ച് സുപ്രീം കോടതിയിലെ ജഡ്ജിമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്നും വിഷയം ഏഴംഗ ബെഞ്ചിലേക്കു പോയാൽ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുമാണ് അഭിഭാഷകരുടെ വിലയിരുത്തൽ. ബോർഡിന്റെ പ്രതിനിധികളും അഭിഭാഷകരുമായിയുള്ള ചർച്ച ഇന്നു നടന്നേക്കും.
https://www.facebook.com/Malayalivartha























