ശബരിമലയില്‍ ഭക്തരെ തടയുകയും പരിശോധിക്കുകയും ഭക്തകളെ ആക്രമിക്കുകയും ചെയ്തു, സന്നിധാനത്ത് നിന്ന് ക്രിമിനലുകളെ പുറത്താക്കും, അത് സര്‍ക്കാരിന്റെ ബാധ്യതയാണ്, അന്‍പത് വയസിന് മുകളിലുള്ള സ്ത്രീകളെയും തടഞ്ഞു, മലകയറിയ യുവതികളുടെ വീട് ആക്രമിച്ചത് ആസൂത്രിതമായ ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി

ശബരിമലയെ കലാപഭൂമിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഭക്തരെ തടയുകയും പരിശോധിക്കുകയും ഭക്തകളെ ആക്രമിക്കുകയും ചെയ്തു. യുവതികള്‍ക്ക് നേരെ ആക്രമണം നടത്തി. സാധാരണഭക്തര്‍ക്ക് തടസം സൃഷ്ടിച്ചു. സര്‍ക്കാരും പൊലീസും ആരെയും തടഞ്ഞില്ല. യുവതികള്‍ക്കും ഭക്തര്‍ക്കും നേരെ മാത്രമല്ല മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. ഇത് പുതിയ രീതിയാണ്. കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അത് തങ്ങള്‍ പറയുന്ന പോല റിപ്പോര്‍ട്ട് ചെയ്യണം. അല്ലെങ്കില്‍ അക്രമിക്കും എന്ന നിലപാട് പരസ്യമായി സ്വീകരിച്ചു. അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചീറി അടുത്തു. അവരുടെ അക്രമമുഖം ജനം കണ്ടതാണ്. സംഭവിച്ചത് അയ്യപ്പഭക്തര്‍ക്ക് മലകയറുന്നതിന് എതിരായി സമരം. മാത്രമല്ല എല്ലാ മര്യാദകളെയും ലംഘിച്ചുകൊണ്ട് നിയമം കയ്യിലെടുത്തെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ദര്‍ശനത്തിനെത്തിയവര്‍ക്ക് നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. കല്ലേറ്, മനസികപീഡനം വനിതകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അവിടെ വന്ന വനിതകള്‍ക്ക് നേരെ തെറിയഭിഷേകവും ആക്രമണശ്രമവും ഉണ്ടായി. അതേസമയം തന്നെ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു. ഒരേ സമയമാണ്. അയ്യഭക്തര്‍ തടഞ്ഞെന്നാണ് പറഞ്ഞത് . യഥാര്‍ത്ഥത്തില്‍ ഇവരുടെ അജണ്ടയാണ് നടന്നത്. അതുകൊണ്ട് മലകയറിയ യുവതികളുടെ വീട് ആക്രമിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എത്തുന്ന സ്ത്രീകളുടെ വിവരങ്ങള്‍ നേരത്തെ മനസിലാക്കി, ആക്രമണങ്ങള്‍ അവരുടെ വീടിന് നേരെ നടത്താന്‍ പദ്ധതി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. സ്ത്രീകളുടെ നീക്കങ്ങള്‍ മറ്റ് സംഘങ്ങളെ അറിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
ചില വോയിസ് മെസേജുകളില്‍ പറയുന്നത്, ഇരുമുടികെട്ട് പോലെ ഒന്നെടുത്ത് അയയ്പ്പഭക്തരാണെന്ന രീതിയില്‍ മലയിലേക്ക് വരണമെന്നാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആസൂത്രിത നീക്കം ആര്‍.എസ്.എസ് നടത്തിയെന്നാണ്. ഇതിനെല്ലാം ആര്‍.എസ്.എസ് ഫലപ്രദമായി നേതൃത്വം കൊടുക്കാന്‍ ശ്രമിച്ചു. അവരുടെ ഉദ്ദേശം ആരാധനാസ്ഥലം എന്നത് മാറ്റി സംഘര്‍ഷഭൂമിയാക്കുകയായിരുന്നു. ഭക്തിയുടെ പേര് പറഞ്ഞ് കലാപഭൂമിയാക്കാന്‍ നോക്കി. അങ്ങനെ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട. ഇപ്പോള്‍ സന്നിധാനത്തെ ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരണം. ക്രിമിനലുകള്‍ കേന്ദ്രീകരിക്കാന്‍ പാടില്ല. അവരെ പുറത്തിറക്കും. വിശ്വാസികള്‍ക്ക് കടന്ന് ചെല്ലാനുള്ള സാഹചര്യം സൃഷ്ടിക്കും. അത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
https://www.facebook.com/Malayalivartha























