ശബരിമല ദർശനം; തിരക്കൊഴിവാക്കാൻ തിരുപ്പതി മോഡൽ ബുക്കിങ് സംവിധാനം ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമലയിലെ തിരക്കൊഴിവാക്കാൻ തിരുപ്പതി മോഡൽ ബുക്കിങ് സംവിധാനം ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി. വരുന്നവർക്ക് തിരക്കൊഴിവാക്കാൻ ഉദ്ദേശിച്ചാണിന്. ദർശനത്തിന് എത്തുന്നവർക്ക് വളരെ സമയം അവിടെ നിൽക്കാൻ കഴിയില്ല. ഇതിന് എല്ലാ ഭക്തരുടെയും സഹകരണം ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കുന്നു.
സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിയ്ക്കാൻ തന്ത്രിയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ചെയ്തത് അംഗീകരിയ്ക്കാനാകില്ല അദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്. നിയമവാഴ്ചയുള്ള രാജ്യത്ത് ഭരണകക്ഷി തന്നെ വിധി അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ പിണറായി വിജയന്‍ പറഞ്ഞു.
ഒരു കൂട്ടര്‍ കൊടിയെടുത്ത് സമരം ചെയ്യുമ്ബോള്‍ മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെ ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം. ഇത്തരം നടപടികള്‍ കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവില്ല.
ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് നടത്തിയ പ്രഖ്യാപനവും യുവതീപ്രവേശനത്തിന് എതിരെ പരികര്‍മികള്‍ പതിനെട്ടാംപടിക്കു താഴെ നടത്തിയ സത്യഗ്രഹവും സുപ്രിം കോടതി വിധി അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സുപ്രിം കോടതി ഭരണഘനടാ ബെഞ്ചിന്റെ വിധിയെ അട്ടിമറിക്കാന്‍ തന്ത്രിയും പരികര്‍മികളും ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ക്ഷേത്രം ദര്‍ശനത്തിനായി തുറക്കുകയും ദര്‍ശനം കഴിഞ്ഞാല്‍ അടയ്ക്കുകയും ചെയ്യാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കു കുറയ്ക്കാന്‍ മാസത്തിലെ ആദ്യ അഞ്ചു ദിവസം ക്ഷേത്രം തുറക്കാനുള്ള തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത് ആ അധികാരമുള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
https://www.facebook.com/Malayalivartha























