മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിവേദനം; പിടിവാശി ഉപേക്ഷിച്ച് മുഖ്യമന്ത്രി നല്ലൊരു ഭരണാധികാരിയാകണമെന്ന് താക്കീത് നൽകി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരൻ പിള്ള

മുഖ്യമന്ത്രിയ്ക്ക് ബിജെപിയുടെ മറുപടി. പരാജിതന്റെ പരിദേവനമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ കേരളം ശ്രവിക്കുന്നത്. ശബരിമല തന്ത്രി ദേവസ്വം ബോർഡിന്റെയോ, സർക്കാരിന്റെയോ കീഴുദ്യോഗസ്ഥനല്ല. ശബരിമലയിൽ പിതൃസ്ഥാനീയനാണ് തന്ത്രി. തന്ത്രി താതൊരു തെറ്റും ചെയ്തിട്ടില്ല. തന്ത്രിയെ മുഖ്യമന്ത്രി അപമാനിച്ചത് ശരിയായില്ല.
പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് സംശയിക്കുന്നതായി ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിനിടെ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാത്തിനും കാരണം, ഈ പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും, മനുഷ്യ മനസ്സിൽ രൂഢമായ വിശ്വാസത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഒരു നല്ല ഭരണാധികാരിയാകണമെന്നും ശ്രീധരൻ പിള്ള താക്കീത് ചെയ്യുന്നു. വിശ്വാസങ്ങളെ തകർക്കാമെന്ന് മുഖ്യമന്ത്രി കരുത്തരുതെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.
അഞ്ച് ദിവസത്തെ നാടകങ്ങളെ അതിജീവിച്ച വിശ്വാസികളെ അഭിനന്ദിക്കുകയാണെന്നും, ആത്മ സംയമനം കൈവിട്ട് പോകാതെ ബഹുഭൂരിപക്ഷം ആളുകൾ നിന്നതുകൊണ്ട് ഒരു വിശ്വാസിപോലും അവിടെ വന്നില്ലെന്നും, കോഴിക്കോടുനിന്നും കൊല്ലത്ത് നിന്നും വന്ന യുവതികൾ വിശ്വാസികളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സമൂഹം അംഗീകരിക്കുന്ന ഒരു വിശ്വാസിയെപോലും അവിടെക്കൊണ്ടുവരാൻ ആർക്കും സാധിച്ചില്ല.ഭക്തർ അതിനെ ഒറ്റക്കെട്ടായി പ്രതിരോധിച്ചു. ഇത് സുപ്രീംകോടതിയുടെ കണ്ണ് തുറപ്പിക്കേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. നിഗൂഢതയോടെ വിശ്വാസത്തെ തകർക്കാമെന്ന് സിപിഎമ്മും ഭരണകൂടവും കരുതുകയും അതിദയനീയമായി അതിൽ പരാചിതരായെന്നും ശ്രീധരൻപിള്ള പരിഹസിച്ചു. പാളയത്തിൽ തന്നെ പടയുണ്ടെന്ന് ബോധ്യപ്പെട്ടൊരു പാർട്ടിയാണ് ഇതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി അതു സമ്മതിക്കണം. മുഖ്യമന്ത്രി ആരോപിക്കുന്നതുപോലെ ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ അല്ല. സത്യമാണ് ഈശ്വരന്‍. ബിജെപിയുടെ പരിപാടി പത്തനംതിട്ടയിലേക്കു മാറ്റിയത് കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്. പുറത്തുനിന്നുള്ളവര്‍ അതില്‍ ഇടപെടുമെന്ന് ഉറപ്പുണ്ടായിരുന്നു. അക്രമങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്നതിന് എന്തു തെളിവാണുള്ളത്. വിഷയത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പിന് മുഖ്യമന്ത്രി തയാറാകണം. ഇതിന്റെ അടിവേരുകളെല്ലാം സിപിഎമ്മില്‍ ഉള്‍പ്പെട്ടവരാണെന്നു തെളിയും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























