ശബരിമലയിൽ അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് പൊലീസിനും തീർത്ഥാടകർക്കും ജീവാപായം ഉണ്ടാകാൻ സാധ്യത കൂടുതൽ ; സ്ഥിതി അതീവ ഗുരുതരം: ദേവസ്വം സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു

ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ദേവസ്വം സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി .അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് പൊലീസിനും തീർത്ഥാടകർക്കും ജീവാപായം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പ്രക്ഷോഭകാരികളായ കുറച്ചാളുo, വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ എത്തിയ ചിലരും ശബരിമലയില്‍ നിലയുറപ്പിച്ചിരിക്കുന്നു.50 വയസിന് മുകളിലുളള സ്ത്രീകളെ പോലും തടയുന്ന സ്ഥിതി ഉണ്ടായി. മണ്ഡലക്കാലത്ത് നട തുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു . തുലാം മാസ പൂജകൾക്കായി ശബരിമലയിൽ 5 ദിവസം നട തുറന്നപ്പോൾ ഉണ്ടായ അനിശ്ചിതത്വത്തിൽ ഉണ്ടായ 16 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായും കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ശബരിമലയിലെ സ്ഥിതിഗതികളെ കുറിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്ത് ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലായിരുന്നു എ പദ്മകുമാറിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha























