ശബരിമലയെ തകര്‍ക്കാന്‍ സിപിഎമ്മിന് രഹസ്യഅജണ്ടയെന്ന് കെ.സുധാകരന് ; പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് ശ്രീധരൻ പിള്ള ; ശബരിമല യുവതി പ്രവേശന വിഷയത്തിൽ പിണറായിക്കെതിരെ കോൺഗ്രസ്സും ബിജെപിയും കൈകോർക്കുന്നു

ശബരിമല യുവതി പ്രവേശനവിഷയത്തിൽ പിണറായിക്കെതിരെ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിക്കാൻ കിട്ടുന്ന ഒരു അവസരം പോലും ബിജെപിയും കോൺഗ്രസും പാഴാക്കുന്നില്ല.
ശബരിമലയെ തകര്‍ക്കാന്‍ സിപിഎമ്മിന് രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ഭക്തരെ ആക്ഷേപിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയെന്നും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ശബരിമലയില്‍ പോയ ആക്ടിവിസ്റ്റുകള്‍ മ്ലേഛമായ പശ്ചാത്തലമുള്ളവരെന്നും, ശബരിമലയെ അപമാനിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
ശബരിമലയെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിച്ച് നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ട സാഹചര്യമില്ല. സംഘപരിവാറിനൊപ്പം നിന്ന് സ്വയം തകരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.
ശബരിമല ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ വാക്കുകളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയും രംഗത്ത് വന്നിരുന്നു. യുവതി പ്രവേശിച്ചാൽ ഉടൻ ക്ഷേത്രം അടച്ചിടുമെന്ന പറഞ്ഞ തന്ത്രി കണ്ഠരര് രാജീവരെ അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും
പ്രശ്‌നങ്ങൾ ഉണ്ടായത് മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണ്. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. ശബരിമലയിൽ നടന്ന അക്രമണങ്ങളുടെ പിന്നിൽ ആർഎസ്‌എസ് ആണെന്ന് ആരോപിക്കാൻ പിണറായി വിജയന്‍റെ കൈയിൽ തെളിവുണ്ടോയെന്നും ആയിരുന്നു ശ്രീധരൻ പിള്ളയുടെ വിമർശനം.
https://www.facebook.com/Malayalivartha
























