നവംബർ അഞ്ച്, ആറ് തീയതികൾ കേരളത്തിന് നിർണായകം; മണഡല മകരവിളക്ക് കാലത്ത് കൂടുതൽ സ്ത്രീകൾ ശബരിമലയിലെത്തിയാൽ പോലീസിന് ഇടപെടാൻ പ്രയാസമുണ്ടാകുമെന്ന് ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട്

നവംബർ അഞ്ച്, ആറ് തീയതികൾ കേരളത്തിന് നിർണായകമെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി റ്റി.കെ. വിനോദ് കുമാർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയെ വൈകിട്ടോടെ സന്ദർശിച്ചാണ് പോലീസ് മേധാവി ഞ്ഞെട്ടിക്കുന്ന വസ്തുതകൾ അറിയിച്ചത്. കോടതി വിധിക്ക് വേണ്ടി കാത്തിരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചൊവ്വാഴ്ച ഹർജിയിൽ സുപ്രീം കോടതി തീരുമാനമെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തീരുമാനം അടുത്ത 13 ലേക്ക് മാറ്റുകയാണ് ചെയ്തത്.
മണഡല മകരവിളക്ക് കാലത്ത് കൂടുതൽ സ്ത്രീകൾ ശബരിമലയിലെത്താൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ പോലീസിന് ഇടപെടാൻ പ്രയാസമുണ്ടാകുമെന്നും ഇന്റലിജൻസ് മേധാവി അറിയിച്ചത്രേ. മണ്ഡലകാലത്തിന് മുന്നോടിയായി നവംബർ 5 ന് നടതുറക്കുമ്പോൾ വിചാരിക്കുന്ന രീതിയിൽ നിയന്ത്രണം സാധ്യമല്ലെന്നും മേധാവി മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് സൂചനയുണ്ട്.
യഥാർത്ഥ വിശ്വാസികളല്ല ശബരിമലയിൽ എത്തിയത്. അവർ വ്രതം നോറ്റല്ല ശബരിമലയിലെത്തിയത്. ചിലർക്ക് കലാപം ഉണ്ടാക്കാൻ ലക്ഷ്യമുണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ പോലീസുകാരെ വർഗീയമായി ചിത്രീകരിക്കുന്നു. അത് നേരിടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പലഘട്ടങ്ങളിലും എതിരാളികളുടെ നീക്കം കണ്ട പോലീസ് നിസഹായരായി. മുഖ്യമന്ത്രി ഒന്നിനോടും പ്രതികരിച്ചില്ലെന്നാണ് വിവരം
വനിതാ എസ്പിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥയെ ശബരിമലയിൽ സ്ത്രീകളുടെ സുരക്ഷക്കുള്ള ചുമതല നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളെ പുരുഷൻമാരായ പോലീസുകാർ നിയന്ത്രിക്കുമ്പോൾ അത് വിവാദമാക്കാൻ സാധ്യതയുണ്ട്. എസ്പിയായ വനിത ഹൈന്ദവയായിരിക്കണമെന്നും ഇല്ലെങ്കിൽ വിവാദത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചേത്ര. ഇത് കേട്ട് മുഖ്യമന്ത്രി ചിരിച്ചു എന്നാണ് വിവരം. തുലാമാസത്തിൽ അഞ്ച് ദിവസം നടതുറന്നപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ 41ദിവസം നടതുറക്കുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ഇന്റലിജൻസ് അറിയിച്ചു.ഇന്റലിജൻസ് ബ്രീഫിംഗിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത്രയും കർശനമായി ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സംഘപരിവാറിനെയും ബിജെപിയെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. ശബരിമലയിൽ കലാപമുണ്ടാക്കിയത് വിശ്വാസികളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി ജെ പിയുടെ നീക്കം. അദ്ദേഹത്തിന്റെ പത്ര സമേളനത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സർക്കാരിനെതിരെ ഹിന്ദുക്കളെ അണി നിരത്താനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയാകട്ടെ ഇതിലൊന്നും കുലുങ്ങില്ലെന്നാണ് നിലപാട്.
https://www.facebook.com/Malayalivartha
























