മുല്ലപ്പെരിയാറിൽ പുതിയ അണകെട്ട് വേണമെന്ന വാദം ശക്തിപ്പെടവേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി; സംസ്ഥാനത്തിന്റെ ഏറെ നാളായുള്ള ആഗ്രഹം പൂവണിയുമോ ?

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി സാധ്യത പഠനം നടത്താന്‍ സംസ്ഥാനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.52 .33 മീറ്റർ ഉയരത്തിൽ അണക്കെട്ടിനുള്ള സാധ്യത കേരളം പരിശോധിക്കുമെന്നാണ് വിവരം പുതിയ അണക്കെട്ടിനുളള വിവര ശേഖരണത്തിനുളള നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം. ഇത് രണ്ടാം തവണയാണ് കേരളത്തിന് സാധ്യത പഠനത്തിനുള്ള അനുമതി ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് പുതിയ അണക്കെട്ട്. പഠനത്തിന്റെ പരിഗണ വിഷയങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി.
ഉപാധികളോടെയാണ്പുതിയ അണക്കെട്ടിനുളള പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഏത് പദ്ധതിക്കും പഠനം ആവശ്യമാണ് അതുകൊണ്ടു തന്നെ അനുമതി നിഷേധിക്കാന്‍ ആകില്ല- മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ തമിഴ്നാടിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതിക്കായി അപേക്ഷ നല്‍കാന്‍ ആകൂ. പഠനത്തിന് അനുമതി നല്കിയതുകൊണ്ട് പരിസ്ഥിതി അനുമതിക്ക് അര്‍ഹമാണെന്ന് അര്‍ഥമില്ലെന്നു സമിതി വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയില്‍ നിന്ന് 139 അടിയായി കുറക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട് സമിതിയുടെ തീരുമാനം കേരളവും തമിഴ്‌നാടും അംഗീകരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം.
കൂടാതെ,മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ സര്‍ക്കാരിന് കേരളം അപേക്ഷ നല്‍കിയിരു ന്നു. പുതിയ അണക്കെട്ട് പണിയാനുളള കേരളത്തിന്റെ ശ്രമത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതിൽ കേരളത്തെ അണക്കെട്ട് സംബന്ധിച്ച പഠനം നടത്താന്‍ അനുവദിക്കരുതെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.
പിന്നീട് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നല്‍കിയ അനുമതി കേന്ദ്ര വനം വന്യജീവി ബോര്‍ഡ് റദ്ദാക്കിയിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനെ തുടർന്നാണ് അനുമതി റദ്ദാക്കുന്നതെന്നായിരുന്നു വിശദീകരണം.
https://www.facebook.com/Malayalivartha
























