ശബരിമല പ്രവേശനം; പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാറിനോട് വിശദികരണം തേടി; ഹർജി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാറിനോട് വിശദികരണം തേടി. അഭിഭാഷകരായ എ.കെ മായ, എസ്.രേഖ എന്നിവരും ജലജ മോൾ, ജയമോൾ എന്നിവരുമാണ് കോടതിയെ സമീപിച്ചത്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രവർത്തകരടക്കം തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോൺഗ്രസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വവും സർക്കാറുമാണ് എതിർ കക്ഷികൾ. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
വനിതകൾ സമർപ്പിച്ച ഹർജിയിൽ ചൂണ്ടി കാണിക്കുന്ന വസ്തുതകൾ ;
1. ഇന്ത്യന്‍ യൂങ് ലോയേഴ്‌സ് അസോസിയേഷനും മറ്റുള്ളവരും സമര്‍പ്പിച്ചിരുന്നു ഹര്ജിയിന്മേല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ,പത്തു വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് ശബരിമല ശ്രീ ധര്മ ശാസ്താ ക്ഷേത്രത്തില്‍ പ്രവേശിച്ചു പ്രാര്‍ത്ഥിയ്ക്കുവാന്‍ അനുമതി നല്‍കുന്നുണ്ട്. ഒരു പ്രത്യേക പ്രായ പരിധിയില്‍ സ്ത്രീകളെ ശബരിമലയില്‍ കയറാന്‍ അനുവദിയ്ക്കാതിരിക്കുന്ന ആചാരം ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്നും എല്ലാ പ്രായത്തില്‍ പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ആരാധന സ്വാതന്ത്ര്യം അനുവദിയ്ക്കുന്ന ആര്‍ട്ടിക്കിള്‍ 25 (1 ) ഇന്റെ ലംഘനമാണെന്നും കാണുന്നു.
2. പ്രസ്തുത വിധി പ്രകാരം , പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പരാതിക്കാരായ സ്ത്രീകളെ, അതായത് 37 ,35 , 45 ,28 വയസ്സുകാരായവര്ക്ക് ശബരിമല ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിയ്ക്കാന്‍ അവകാശം ഉള്ളതിനാല്‍ അവരെ ആര്‍ക്കും തടഞ്ഞു വയ്ക്കാനാവില്ലെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശം അനുഭവിക്കുന്നതില്‍ നിന്നും അവരെ ആര്‍ക്കും തടയാനാവില്ലെന്നും ഉള്ളത് വസ്തുതയാണ്. ഭരണഘടനയുടെ 14 , 15 ആര്‍ട്ടിക്കിളുകള്‍ നല്‍കുന്ന മൗലികാവകാശത്തിലേക്കുള്ള കടന്നു കയറ്റം ആണ് അതെന്നും ഉള്ളതും സത്യമാണ്.
3. സംസ്ഥാനത്തെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീം കോടതി വിധിയ്‌ക്കെതിരെ പരസ്യ നിലപാട് എടുത്തു കൊണ്ട് അവരുടെ ആശയങ്ങളെ സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കയാണ്. 8 മുതല് 14 വരെയുള്ള പ്രതികളാണ് സ്ത്രീകല്‍ ശബരിമലയില്‍ പ്രവേശിയ്ക്കുന്നതു തടയാനായി ഈ സംഘടനകള്‍ രൂപീകരിച്ചിരുക്കുന്നതെന്നാണ് പരാതിക്കാരികള്‍ക്കു ലഭ്യമായ വിവരം.
4 .പരാതിക്കാരികള്‍ ശബരിമലയില്‍ പോയി ആരാധന നടത്തുവാന്‍ ആഗ്രഹിയ്ക്കുന്നത് കൊണ്ട് അധികൃതരുടെ ഭാഗത്തു നിന്നുള്ള പ്രതികല്‍ അവര്‍ക്കു വേണ്ട സുരക്ഷാ ഒരുക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് പ്രതികളുടെയും സംഘത്തിന്റെയും നിയമവിരുദ്ധമായ ഇടപെടലുകളെ തടഞ്ഞു കൊണ്ട് ഇവരുടെ മൗലികാവകാശം ആസ്വദിയ്ക്കുവാനുള്ള അവസരം ഒരുക്കണമെന്നും പരാതിക്കാര്‍ ആഗ്രഹിയ്ക്കുന്നു.
5. പത്രങ്ങള്‍, മറ്റു മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്നുള്ള വിവരം അനുസരിച്ചു. പ്രതികള്‍ ചില സ്ത്രീ കളേ ശബരിമലയില്‍ പ്രവേശിയ്ക്കുന്നതില്‍ നിന്നും തടഞ്ഞു എന്നും സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിചിട്ടുല്ലതായും അറിയുന്നു. എന്നാല്‍ ഇവര്‍ക്ക് അപ്രകാരം ചെയ്യാന്‍ നിയമപരമായ യാതൊരു അവകാശവും ഇല്ല. അതിനാല്‍ പരാതിക്കാരായ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള സംരക്ഷണം തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നതോടൊപ്പം പൊതുമുതല്‍ നയിപ്പിച്ചവര്‍ക്കെതിരെ ഭരണഘടനയുടെ 153 (എ ), 295 (എ ) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുന്നതിനു നിര്‍ദേശിയ്ക്കണമെന്നും ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























