ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ബി ജെ പി പ്രതൃക്ഷ സമരത്തിൽ നിന്നും പിൻവാങ്ങുന്നു; നവംബർ 5 ന് നടതുറക്കുമ്പോൾ ബി ജെ പി പ്രവർത്തകർ പമ്പയിലോ സന്നിധാനത്തോ നിലയ്ക്കലോ പ്രക്ഷോഭത്തിന് ഒരുങ്ങില്ല

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ബി ജെ പി പ്രതൃക്ഷ സമരത്തിൽ നിന്നും പിൻവാങ്ങുന്നു. ശബരിമലയിലെ സംഘർഷങ്ങൾ തങ്ങളുടെ പേരിലാവുമെന്ന് മുൻകൂട്ടി കണ്ടതിനെ തുടർന്നാണ് നീക്കം. ഒരു സംഘം ആളുകൾ ബി ജെ പിയുടെ മറവിൽ സംഘർഷം അഴിച്ചു വിടുന്നു എന്ന് ബിജെ. പി. മനസിലാക്കി കഴിഞ്ഞു. നവംബർ 5 ന് നടതുറക്കുമ്പോൾ ബി ജെ പി പ്രവർത്തകർ പമ്പയിലോ സന്നിധാനത്തോ നിലയ്ക്കലോ പ്രക്ഷോഭത്തിന് ഒരുങ്ങില്ല.
അതേ സമയം വിശ്വാസികൾ സമരം കത്തിക്കാനുള്ള എല്ലാ വഴികളും തേടുന്നുണ്ട്. ശബരിമലയിലെ പവിത്രത തകർക്കാനുള്ള ശ്രമമാണ് സന്നിധാനത്ത് നടത്തുന്നതെന്നാണ് വിവരം. സിപി എമ്മിലെ ഉയർന്ന നേതാക്കൾ ഇതിനെ കുറിച്ച് ബിജെപിയിലെ ചില നേതാക്കളുമായി കൂടിയാലോചന നടത്തിയതായും സൂചനയുണ്ട്. അവർ പക്ഷേ ആദ്യം ഇതിനെ സി പി എമ്മിന്റെ തന്ത്രമായാണ് കരുതിയത്. എന്നാൽ വിശ്വാസികളായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ബി ജെ പി നേതാക്കളെ വിവരം അറിയിച്ചതോടെയാണ് അവർ വിശ്വസിച്ചത്.
വിശ്വാസികളെന്ന പേരിൽ സന്നിധാനത്ത് ക്യാമ്പ് ചെയ്തവരിൽ ചിലർ കൊടിയ ക്രിമിനലുകൾ ആണെന്നാണ് സർക്കാരിന് ലഭിച്ച വിവരം. ഇവർക്ക് ബി ജെ പിയുമായി ബന്ധമില്ല. ഇതിൽ ഹിന്ദുമത വിശ്വാസികൾ അല്ലാത്തവരും ഉണ്ടെത്രേ. ഇവരെ അവരുടെ ഇഷ്ടത്തിന് കയറൂരിവിട്ടാൽ സന്നിധാനത്തിലെ സമാധാനം ഇല്ലാതാകുമെന്നും സർക്കാരിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശബരിമല വന്ന പ്രദേശമാണ്. അവിടെ ആരൊക്കെ തമ്പടിക്കുന്നു എന്ന് കണ്ടെത്താൻ എളുപ്പമല്ല. വയനാട്ടിലും മറ്റും ഇതുപോലുള്ള കാടുകളിലാണ് മാവോയിസ്റ്റ് സാന്നിദിധ്യം കണ്ടെത്തിയിട്ടുള്ളത്. മാവോയിസ്റ്റുകൾ മലയിൽ കയറിയാൽ കണ്ടെത്തുക എളുപ്പമല്ല.
ഇത്തരമാളുകൾ സന്നിധാനത്തെ സമാധാനം തകരാൻ മാത്രം ആഗ്രഹിക്കുന്നവരാണ്. അവർക്ക് വിശ്വാസമല്ല വിഷയം. ഭരണകൂടത്തിന്റെയും നിയമവാഴ്ചയുടെയും തകർച്ചയാണ്. ഇതിൽ ഇരയായി തീരുന്നത് സാധാരണ ജനങ്ങളായിരിക്കും. അവർക്ക് മറ്റ് പല അജണ്ടകളുമുണ്ടാകും. അക്കാര്യം തിരിച്ചറിഞ്ഞില്ലെങ്കിൽ ബിജെപിയുടെ കാര്യം അവതാളത്തിലാകും. ചില ആക്റ്റിവിസ്റ്റുകളെ ശബരി മലയിൽ എത്തിച്ചത് ക്രിമിനലുകളാണോ എന്നും സംശയിക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സമരങ്ങൾ ബിജെപിയുടെ അറിവോടെയായിരുന്നില്ല. സമരരീതി കണ്ട് ബിജെപി ഞ്ഞെട്ടിയെന്നാണ് വിവരം.
തന്ത്രി കുടുംബത്തിലെ സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടപ്പോൾ രാഹുൽ ഈശ്വറിനെ റിമാന്റ് ചെയ്തതിന്റെ രഹസ്യവും പോലീസ് പുറത്തു വിട്ടിട്ടില്ല.
കെ. സുരേന്ദ്രനും വി വി രാജേഷും അടങ്ങുന്ന ബി ജെ പി നേതാക്കൾ സമരത്തിൽ നിന്ന് പൂർണമായും പിൻമാറി കഴിഞ്ഞു. അവർ പി എസ് ശ്രീധരൻപിള്ളയെ ഇക്കാര്യം അറിയിച്ചു. ശ്രദ്ധയോടെ നീങ്ങണമെന്ന സൂചന തങ്ങൾക്ക് പോലീസ് നൽകിയെന്നും അവർ അറിയിച്ചു. അതിൽ ശ്രീധരൻപിള്ളക്ക് വിരോധമില്ല. എന്നാൽ വിശ്വാസികളെ വിരോധിപ്പിക്കാനും പ്രസിഡന്റിന് താത്പര്യമില്ല.
സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയുണ്ടാക്കുന്ന ചില സംഘടനകൾ ശബരിമലയിൽ താവളം ഉറപ്പിച്ചെന്നെ വിവരവും സർക്കാരിനുണ്ട് . അത് ആരാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. പോലീസ് അതീവ സുരക്ഷിതമായി അക്കാര്യം സൂക്ഷിക്കുകയാണത്രേ. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്ഷുഭിതനായത് . കർശനമായ നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു എന്നാണ് വിവരം.
https://www.facebook.com/Malayalivartha
























