സ്കൂൾ ബസ് തലകീഴായി കനാലിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർക്കും കുട്ടികൾക്കും പരിക്ക്

വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലില്‍ തലകീഴായി വീണു നിരവധികുട്ടികള്‍ക്കു പരുക്ക്. പത്തോളം കുട്ടികളും ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. പട്ടംതാണുപിള്ള മെമ്മോറിയല്‍ സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍ പെട്ടത്. സ്കൂൾ വിദ്യാർത്ഥികളെ എടുത്തുവരുന്ന സമയത്താണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്.അതുകൊണ്ടുതന്നെ കുട്ടികൾ കുറഞ്ഞത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പത്തോളം വിദ്യാർത്ഥികളും ഡ്രൈവറുമാണ് ബസിനുള്ളിൽ ഉണായിരുന്നത്. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെ സ്വകാര്യാശുപത്രികളിലേയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
മഴ പെയ്തതുകൊണ്ട് റോഡിൽനിന്ന് തെന്നിമാറിയതാണ് അപകടകാരണം എന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്. അതേ സമയം സ്കൂൾ ബസ് അപകടത്തിൽപ്പെടാൻ കാരണം ഇത് തന്നെയാണോ, കുട്ടികളെ കൊണ്ടുപോകാനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. തിരുവനന്തപുരം ജില്ലയിൽ സ്കൂൾ ബസുകൾ അപകടത്തിൽപ്പെടുന്നത് കൂടിവരുന്ന സാഹചര്യത്തിൽ പ്രത്യേകമായ നിരീക്ഷണങ്ങൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കിയിരുന്നു. ഈ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha
























