കുട്ടികൾക്ക് ട്യൂഷനെടുക്കാന്‍ ഒന്നര വയസുള്ള മകളെ ബന്ധുവീട്ടിലാക്കി ഇറങ്ങിയ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര് സ്‌കൂളിന് സമീപം അനൂപ് ഭവനില്‍ അനൂപിന്റെ ഭാര്യ പ്രീതയെ (24)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വയസ്സുമാത്രമുള്ള മകളെ ബന്ധുക്കള്‍ താമസിക്കുന്ന അടുത്ത വീട്ടില്‍ ആക്കിയ ശേഷം സ്വന്തം വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയതാണ് പ്രീത. എന്നാല്‍ പിന്നീട് കണ്ടെത്തിയത് ഇവിടെ തൂങ്ങി മരിച്ച നിലയിലാണ്.
വീടിന്റെ പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു. ഭര്‍ത്താവ് അനൂപും പിതാവും വിദേശത്താണ്. ഭര്‍തൃ മാതാവ് ഉഷയോടൊപ്പമാണ് പ്രീത താമസിച്ചിരുന്നത്. അടുത്തുള്ള സ്‌കൂള്‍ ജീവനക്കാരിയായ ഉഷയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
ട്യൂഷന്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ കൊണ്ടുപോകാന്‍ വരാത്തതിനാല്‍ പ്രീതയെ തിരഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. വെള്ളാഞ്ചിറ ചാരുവിള വീട്ടില്‍ പ്രകാശന്‍- വത്സല ദമ്പതികളുടെ മകളാണ് പ്രീത. നാലു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് അനൂപ് നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടന്നു.
https://www.facebook.com/Malayalivartha
























