ശക്തനായ മുഖ്യമന്ത്രി പരാജയം മറച്ച് വക്കാനാണ് ഇപ്പോള്‍ പ്രകോപനപരമായി ഇപ്പോള്‍ സംസാരിക്കുന്നത് ; നവംബര്‍ അഞ്ചിന് നട തുറക്കുമ്ബോള്‍ ഇനിയും ഞങ്ങള്‍ അവിടെയുണ്ടാവുമെന്നും രാഹുല്‍ ഈശ്വർ

സഖാവ് പിണറായി വിജയൻ സ്വാമി അയ്യപ്പൻറെ മുൻപിൽ പരാജയപ്പെട്ടതിന്റെ ദേഷ്യം ബാക്കിയുള്ളവരെ ചീത്തവിളിച്ച് തീർക്കരുതെന്ന് രാഹുൽ ഈശ്വർ. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ പോലീസ് ഫോഴ്സിനെ ഉപയോഗിച്ച് ഒരുപാട്പേരെ ശബരിമലയിലേക്ക് കയറ്റാൻ നോക്കി. എന്നിട്ട് അവിടെ കയറിയിയല്ല എന്നൊരു തിരിച്ചറിവ് ഉണ്ടാകണം എന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഫേസ് ബുക്ക് ലൈവിലൂടെയായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം.
ശക്തനായ മുഖ്യമന്ത്രി പരാജയം മറച്ച് വക്കാനാണ് ഇപ്പോള്‍ പ്രകോപനപരമായി ഇപ്പോള്‍ സംസാരിക്കുന്നത്. സവര്‍ണ അവര്‍ണ പോരുണ്ടാക്കാനാണ് പിണറായി വിജയന്‍ നിലവില്‍ ശ്രമിക്കുന്നത്. വിശ്വാസികളുടെ വികാരം കാണാതെ പോകരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് നട തുറക്കുമ്ബോള്‍ ഇനിയും ഞങ്ങള്‍ അവിടെയുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് വാശിയില്‍ നിന്ന് പിണറായി വിജയന്‍ പിന്മാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്നെന്ന വാദത്തിലും രാഹുൽ ഈശ്വർ മലക്കം മറിഞ്ഞു. സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തു നിന്നിരുന്നെന്ന പ്രസ്താവനയിൽ യുവതി പ്രവേശനം തടയാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന ആളുകളെ താന്‍ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ഗാന്ധി മാര്‍ഗം കൈവെടിയരുതെന്നാണ് താന്‍ അവരോട് പറഞ്ഞത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
നേരത്തെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്ലാന്‍ ബിയും സിയും ഇതായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ വിശദമാക്കിയിരുന്നു . സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. പ്രസ്താവനയ്ക്ക് നേരെ കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍ എത്തിയത്.
https://www.facebook.com/Malayalivartha
























