രാഹുൽ ഈശ്വറിനെപോലെ വികൃതമനസുള്ളവർക്ക് കലാപഭൂമിയാക്കാനുള്ളതല്ല ശബരിമല ; ശബരിമലയിൽ നടന്നത് കലാപത്തിനുള്ള ഗൂഡാലോചന; രാഹുലിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ രാഹുൽ ഈശ്വറും കൂട്ടരും നടത്തിയത് കലാപത്തിനുള്ള ഗൂഡാലോചനയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുല്‍ ഈശ്വറിനെപ്പോലെ വികൃത മനസുള്ളവര്‍ക്കു കൂടിനില്‍ക്കാനുള്ള ഇടമല്ല ശബരിമല, സര്‍ക്കാര്‍ അത് അനുവദിച്ചുകൊടുക്കില്ല എന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ചില നിയന്ത്രണങ്ങള്‍ മാത്രമാണ്. എല്ലാ വലിയ ക്ഷേത്രങ്ങളിലും പതിവുള്ളതാണ് അത്. കൂടുതല്‍ പേര്‍ക്ക് ആരാധനയ്ക്ക് അവസരമൊരുക്കുന്നതിനാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഭക്തരെ കൂടുതല്‍ നേരം തങ്ങിനില്‍ക്കാന്‍ അനുവദിക്കില്ല എന്നത് പൗരാവകാശങ്ങളുടെയോ മൗലികഅവകാശങ്ങളുടെയോ ലംഘനമല്ലെന്ന് കടകംപള്ളി പറഞ്ഞു.
എന്തിനാണ് കോപ്പുകൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് വിശദീകരിക്കണം. ശബരിമലയെപ്പോലെ പരിപാവനമായ ഒരു സ്ഥലത്ത് രക്തംവീഴ്ത്താന്‍ ആളെ സജ്ജമാക്കി നിര്‍ത്തിയിരുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എത്രമാത്രം വികൃത മനസുള്ളവര്‍ക്കാണ്് അതു ചെയ്യാനാവുക. അങ്ങനെ വികൃത മനസുള്ളവര്‍ക്കു കൂടിനില്‍ക്കാനുള്ള സ്ഥലമല്ല ശബരിമല. സര്‍ക്കാര്‍ അത് അനുവദിക്കില്ല. അക്രമികള്‍ക്കു തമ്ബടിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി വ്യക്തമാക്കി.
അതെ സമയം കടകം പള്ളിയുടെ വിമര്ഷനതിരെ മറുപടിയുമായി രാഹുൽ ഈശ്വർ രംഗത്ത് വന്നു. ദേവസ്വം മന്ത്രി മനഃപൂർവം കള്ളം പറയുകയാണെന്നാണ് രാഹുലിന്റെ മറുപടി. മന്ത്രിയുടേത് നിരീശ്വരവാദ ധാർഷ്ട്യം എന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























