കണ്ഠരര് മോഹനര് പിണറായിയെ ഭയക്കുന്നതെന്തിന്? അഞ്ചാംതീയതി നട തുറക്കുമ്പോൾ താൻ ശബരിമലയിലുണ്ടാകുമെന്നും, സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം നടത്താൻ അനുവദിക്കില്ലെന്നും വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഈശ്വർ

തനിയ്ക്കെതിരായ ആരോപണങ്ങൾ ബാലിശമാണ്. ആരെയോ ഭയന്നാണ് താഴമൺ തന്ത്രികുടുംബം തനിയ്ക്കെതിരെ പ്രസ്താവന നടത്തുന്നതെന്ന് രാഹുൽ ഈശ്വർ. തന്ത്രികുടുംബാംഗമല്ലാത്ത രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ഒരവകാശവുമില്ലെന്ന താഴമൺ തന്ത്രികുടുംബത്തിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് രാഹുലിന്റെ ഈ പ്രസ്താവന.
'എതിർസ്ഥാനത്ത് മുഖ്യമന്ത്രി നിൽക്കുന്നതുകൊണ്ടാണോ തന്ത്രികുടുംബം ഭയക്കുന്നത്? അയ്യപ്പവിശ്വാസിയായാണ് താൻ സമരവുമായി മുന്നോട്ടുപോകുക. അഞ്ചാംതീയതി നട തുറക്കുമ്പോൾ ഞാൻ ശബരിമലയിലുണ്ടാകും. സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം അനുവദിക്കില്ല.' രാഹുൽ ഈശ്വർ പറഞ്ഞു.
യുവതികള്‍ സന്നിധാനത്തെത്തിയാല്‍ സ്വയം രക്‌തംവീഴ്‌ത്തി അശുദ്ധമാക്കി നടയടയ്‌ക്കാന്‍ പദ്ധതിയിട്ടെന്ന് വിവാദ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റായ രാഹുല്‍ ഈശ്വനെ പോലീസ് അറസ്‌റ്റ് ചെയ്ത് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
തുടർന്നാണ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം വാർത്താക്കുറിപ്പിറക്കിയത്. വിശ്വാസത്തിന്‍റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്‍റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്‍റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടർച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha



























