പൊതുപരിപാടിയിൽ മൗനവൃതം ;ശബരിമല സ്ത്രീപ്രവേശന വിധി;ആര്‍.എസ്.എസ് നിലപാടിൽ പരസ്യ പ്രതിഷേധവുമായിഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ രംഗത്ത്;

" frameborder="0" allow="autoplay; encrypted-media" allowfullscreen>
ശബരിമല സ്ത്രീപ്രവേശന വിധിയെ എതിർത്ത് രാഷ്ട്രീയ ആയുധമാക്കിയ ചെയ്ത ആര്‍.എസ്.എസിനെതിരെ പരസ്യ പ്രതിഷേധവുമായി ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ രംഗത്ത്.
സംഘപരിവാര്‍ നേതാവ് എം.എ കൃഷ്ണന്റെ നവതി ആഘോഷചടങ്ങിലാണ് സഞ്ജയന്റെ പ്രതിഷേധം. പരിപാടിയില്‍ ‘സാമൂഹിക പരിഷ്‌കരണത്തിന്റെ നാള്‍വഴികള്‍’ എന്ന സെമിനാറില്‍ വിഷയാവതാരകനായിരുന്നു സഞ്ജയന്‍.
ആര്‍.എസ്.എസിന്റെ സാംസ്‌ക്കാരിക വേദിയായ തപസ്യയുടെ വേദിയില്‍ പ്രാസംഗികനായെത്തിയ സഞ്ജയന്‍ വേദിയിൽ സംസാരിക്കാതെ മൗനം പാലിക്കുകയായിരുന്നു.
എന്നാൽ ,പരിപാടിയില്‍ സംസാരിക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ട് പോലും കൂട്ടാക്കിയില്ല സഞ്ജയൻ. താൻ കൃഷ്ണനോടുള്ള ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലാണ് ചടങ്ങിന് വന്നതെന്നു വ്യക്തമാക്കികൊണ്ട് മൗനം തുടരുകയായിരുന്നു അദ്ദേഹം .
ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തും ബി.ജെ.പി സമരത്തെ തള്ളിപ്പറഞ്ഞും സഞ്ജയന്‍ ജന്മഭൂമിയിലെഴുതിയ ലേഖനം നേരത്തെ സംഘപരിവാറിനുള്ളില്‍ ആശയഭിന്നതയുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























