ശബരിമലയിൽ യുവതി പ്രവേശനമുണ്ടായാല്‍ ആത്മഹത്യ ചെയ്യും; അയ്യപ്പന്‍ തങ്ങളുടെ കുടുംബാംഗം; കുടുംബാംഗത്തിന് ഒരു ദുരന്തം വന്നാല്‍ അതില്‍ നിന്ന് രക്ഷിക്കാൻ ഏതറ്റംവരെ പോകാനും തയ്യാറാണെന്ന് ശശി കുമാര വര്‍മ്മ

ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന്പന്തളം രാജകുടുംബാംഗം ശശികുമാരവര്‍മ്മ. അയ്യപ്പന്‍ തങ്ങളുടെ കുടുംബാംഗമാണെന്നും അതിനാൽ കുടുംബാംഗത്തിന് ഒരു ദുരന്തം വന്നാല്‍ അതില്‍ നിന്ന് രക്ഷിക്കാൻ ഏതറ്റംവരെ പോകാനും തയ്യാറാണ്. വേണ്ടിവന്നാല്‍ ജീവത്യാഗം ചെയ്യാനും തങ്ങള്‍ തയ്യാറാണെന്നും ശശികുമാരവര്‍മ്മ പറഞ്ഞു. അയ്യപ്പ മഹാസംഗമത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു ശശികുമാര വര്‍മ്മയുടെ പ്രതികരണം.
ആറു കോടി ജനങ്ങളെക്കാള്‍ വലുതാണ് നാലു ജഡ്ജിമാരുടെ ഉത്തരവെന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തില്‍ ഉള്ളതെന്ന് അദ്ദേഹം വിമർശിച്ചു. 'ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന സര്‍ക്കാരിനോട് ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ 1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് ഉടമ്ബടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനുള്ള അധികാരമുണ്ട്. ആവശ്യമെങ്കില്‍ അത് സ്വീകരിക്കാന്‍ കൊട്ടാരം മടിക്കില്ല' എന്നായിരുന്നു മുൻപ് ശശികുമാര വര്‍മ പരാമര്ശിച്ചിരുന്നത്.
നവംബറില്‍ നട തുറക്കുമ്പോള്‍ വിശ്വാസികള്‍ ആത്മഹത്യ ചെയ്തിട്ടായാലും ശബരിമലയിലേക്ക് യുവതികള്‍ കയറുന്നത് തടയുമെന്ന് മുമ്ബ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും പരാമർശം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























