എനിക്ക് എതിരെ ആർക്കും എന്തും പറയാമെന്നായോ? തനിക്കെതിരെ ഉയർന്ന മീ ടൂ വെളിപ്പെട്ടുത്തൽ എന്തിനായിരുന്നെന്ന് വെളിപ്പെടുത്തി രാഹുൽ ഈശ്വർ...

അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ ആരോപണത്തെ തള്ളി രാഹുൽ ഈശ്വർ രംഗത്ത്. ഇതൊരു ഫെമിനിസ്‌റ്റ് ഗൂഡാലോചനയാണെന്നും ആർക്കെതിരെയും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്ന ദുരവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും രാഹുൽ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
'15 വർഷം മുമ്പ് നടന്നെന്ന് പറഞ്ഞാണ് ഇപ്പോൾ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഏങ്ങനെയാണ് ഒരു പുരുഷന് ഇതങ്ങനെയല്ലെന്ന് തെളിയിക്കാൻ കഴിയുക. നാളെ നമ്മുടെ വീട്ടിലെ അച്ഛനോ, സഹോദരനോ ഒക്കെ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടു വന്നേക്കാമെന്നും രാഹുൽ പറയുന്നു.
ഇതെല്ലാം മീ ടൂവിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും, എതിരാളികളെ തകർക്കാൻ ഇത്തരം കള്ള ആരോപണങ്ങൾ രാഷ്‌ട്രീയപരമായി ഉപയോഗിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളോടൊപ്പം നാളെ പത്രക്കുറിപ്പ് ഇറക്കുന്നുണ്ടെന്നും, ശബരിമലയ്‌ക്ക് എതിരായ നീക്കങ്ങൾക്ക് പിന്നിൽ തീവ്ര ഫെമിനിസ്‌റ്റുകളാണെന്നും രാഹുൽ ആരോപിച്ചു.
സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുൽ ഈശ്വറിന്റെ മറ്റൊരു മുഖം പുറംലോകത്തെ അറിയിച്ചത്.
രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവം. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്‍റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
''അന്ന് സ്ത്രീകളുടെ തുല്യതയ്ക്കായി സംസാരിക്കുന്ന ആളായിരുന്നു രാഹുല്‍. യുവാക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്‍റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വിശ്വാസങ്ങളില്‍ എനിക്ക് സംശയമുണ്ട്. ഇന്ന് അയാള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ ? ആ കാലഘട്ടത്തിലേതില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ അയാളുടെ പ്രവര്‍ത്തികള്‍' എന്നാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കിൽ കുറിക്കുന്നത്.
https://www.facebook.com/Malayalivartha
























