സർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി.രംഗത്ത്; ശബരിമലയിൽ പ്രതിരോധത്തിന് ദിവസവും 1000 അമ്മമാർ

സർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി.രംഗത്ത്. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ സർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി. എല്ലാ ദിവസവും ആയിരം മുതിർന്ന സ്ത്രീകളെ സന്നിധാനത്തെത്തിക്കാൻ തയ്യാറെടുക്കുന്നു. ശബരിമലയിൽ വരുന്ന യുവതികളെ ഇവരെ ഉപയോഗിച്ച് തിരിച്ചയകാണാൻ നീക്കം. പുരുഷന്മാർക്കുപകരം ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നിൽനിർത്തി സർക്കാർ നിയന്ത്രണങ്ങളെ മറികടക്കുകയാണ് ലക്‌ഷ്യം.
മണ്ഡല-മകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ ഇവർ നാമജപവുമായി സന്നിധാനത്തുണ്ടാകും. കോടതിവിധി നടപ്പാക്കുന്നതിനെതിരേയും ആചാരസംരക്ഷണം ആവശ്യപ്പെട്ടും ബി.ജെ.പി.യുടേയും എൻ.ഡി.എ.യുടേയും രണ്ടാംഘട്ടസമരം ചൊവ്വാഴ്ച തുടങ്ങുകയാണ്.
നട തുറന്നാൽ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 24 മണിക്കൂറിൽക്കൂടുതൽ ആരെയും നിർത്തരുതെന്നാണ് പോലീസിന്റെയും ശുപാർശ.
പുരുഷന്മാർ പ്രതിഷേധത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ പോലീസ് കടുത്ത നടപടികളിലേക്ക് പോകും. എന്നാൽ, സ്ത്രീകളാകുമ്പോൾ അങ്ങനെയാകില്ല. ഇതൊക്കെ കണക്കിലെടുത്താണ് ബി.ജെ.പി.യുടെ നീക്കം. മുതിർന്നസ്ത്രീകൾ യുവതികളെ പറഞ്ഞുമനസ്സിലാക്കി തിരിച്ചയയ്ക്കുമെന്നാണ് ബി.ജെ.പി. പറയുന്നത്.
നവംബർ 16-ന് വൈകീട്ട് അഞ്ചിനാണ് മണ്ഡലകാല തീർഥാടനത്തിന് ക്ഷേത്രം തുറക്കുന്നത്. ഡിസംബർ 27-ന് മണ്ഡലപൂജ കഴിഞ്ഞാൽ രണ്ടുദിവസം അടയ്ക്കുന്ന ക്ഷേത്രം 30-ന് തുറക്കും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത് ജനുവരി 20-നാണ്.
https://www.facebook.com/Malayalivartha
























