എൻ എസ് എസ് കരയോഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിക്കുന്നില്ല;കൊട്ടാരക്കര എന്‍ എസ് എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം; ശക്തമായ പ്രതിഷേധവുമായി എൻ എസ് എസ്

കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍ എസ് എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇതിപ്പോൾ അഞ്ചാം തവണയാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള എൻ എസ് കരയോഗത്തിനു നേരെ ആക്രമണം ഉണ്ടാവുന്നത് .ശനിയാഴ്ച രാവിലെ ആദ്യം നാട്ടുകാരാണ് സംഭവം അറിഞ്ഞത്. തുടർന്ന് എന്‍ എസ് എസ് ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ശേഷം കരയോഗം ഭാരവാഹികള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പരവൂരും കരയോഗമന്ദിരത്തിനു നേരെ ആക്രമണമുണ്ടായിരുന്നു.
ശബരിമല വിഷയത്തിൽ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകവേ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കരയോഗ മന്ദിരങ്ങൾക്കു നേർക്ക് നേരത്തെ ആക്രമണമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് മേലാംകോട് കരയോഗ മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്തപ്പോഴും ജനറൽ സെക്രട്ടറിക്ക് റീത്ത് സമര്‍പ്പിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാകാം ആക്രമണമെന്നാണ് ആരോപണം.
നിലപാടുകളെ എതിര്‍ക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് നേരത്തെ എന്‍എസ്എസും ബിജെപിയും ആരോപിച്ചിരുന്നു. കൂടാതെ വൈക്കം മറവന്‍തുരുത്തില്‍ എന്‍എസ്എസ് കരയോഗവ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി സുകുമാരന്‍ നായര്‍ നേരത്തെ എത്തിയിരുന്നു. ഇതുവരെ എന്‍എസ്എസിന്റെ മൂന്ന് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ,എന്‍എസ്എസിനോട് കളിവേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























