കൊലയാളി പോലീസ് ഉദ്യോഗസ്ഥൻ എവിടെയാണെന്നറിയാതെ ഇരുട്ടിൽ തപ്പുമ്പോൾ പാവപ്പെട്ടവന്റെ വീട്ടിൽ പോലീസ് കയറി കൈ തല്ലിയൊടിച്ചു; ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ത്തയാളുടെ വീട്ടില്‍ പോലീസ് അഴിഞ്ഞാട്ടം; ആക്രമണത്തില്‍ ആര്‍എസ്‌എസ് നേതാവിന്റെ അമ്മയും ഭാര്യയും ആശുപത്രിയില്‍... പോലീസിന്റെ ഇരട്ട മുഖം വെളിവാകുന്നതോടെ പുറത്ത് വരുന്നത്...

മലയാളികളെ ഏറെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നടന്നത്. ഒരു പാവപ്പെട്ട യുവാവിനെ കാറിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ ഹരികുമാർ ഇപ്പോഴും ഒളിവിലാണ്. പോലീസ് മനസ് വച്ചാൽ നിമിഷ നേരങ്ങൾക്കം പിടികൂടാമെന്നാണ് സാധാരണക്കാരൻ വിശ്വസിക്കുന്നത്. അതേസമയം ഒരു സാധാരണക്കാരനാണ് ഇങ്ങനെയൊരു കുറ്റം ചെയ്തിരുന്നതെങ്കിൽ അവരുടെ വീട്ടുകാരെ ഉൾപ്പെടെ പോലീസ് പിടിച്ച്കൊണ്ട് പോകുമെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു.
അതിനിടയിലാണ് പാലോട് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ത്തതും ജ്യമ്യം കിട്ടാവുന്ന വകുപ്പ് ചുമത്തിയ യുവാവിനെ വീട്ടിൽ കയറി പിടികൂടിയത് രാത്രിയിലാണ്. മാത്രമല്ല ബന്ധുക്കളെ തല്ലിചതയ്ക്കുകയും ചെയ്‌തെന്നാണ് പരാതി. ഇതോടെയാണ് പോലീസിന്റെ ഇരട്ട മുഖം വെളിവാകുന്നത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ത്തയാളുടെ വീട്ടിലാണ് പോലീസ് അഴിഞ്ഞാട്ടം നടത്തിയത്.
പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്‌എസ് മണ്ഡല്‍ കാര്യവാഹക് മടത്തറ ചല്ലിമുക്ക് സ്വദേശി സജീവിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. ഇയാളെ പിടിക്കുന്നതിനിടെ പോലീസ് സജീവിന്റെ മാതാവ് ഓമന, ഭാര്യ അനുജ എന്നിവരെ മര്‍ദിച്ചെന്നുവെന്നാണ് പരാതി. അര്‍ദ്ധരാത്രിയോടെ പാലോട് സിഐ കെ.ബി.മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടില്‍ കയറി പിടികൂടുകയായിരുന്നു.
വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ വീട്ടില്‍ കയറി അക്രമിച്ച പോലീസ് മാതാവിനെയും ഭാര്യയെയും ചവിട്ടിയെന്നും ഓമനയുടെ തലയും കയ്യും ചുവരിലിടിച്ചു പൊട്ടിയതായും അനുജയുടെ അടിവയറ്റില്‍ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. വനിതാ പൊലീസില്ലാതെ മൂന്നുപേരെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചതായും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha

























