മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായി ; ജനാധിപത്യത്തില്‍ ഒരു തരിയെങ്കിലും വിശ്വാസമുണ്ടെങ്കില്‍ പ്രധാനമന്ത്രി രാജിവെക്കണം; പ്രധാനമന്തി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടിബി ജയചന്ദ്രയാണ് മോദിയെ കത്തിക്കാന്‍ സമയമായെന്ന വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഒന്നാകെ പിടിച്ചുലച്ച നോട്ടു നിരോധനത്തിന് ഈ നവംബര്‍ എട്ടിന് രണ്ട് വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് രംഗത്ത് എത്തിയത്. രാജ്യം സര്‍വ്വതോന്മുഖമായ കുതിപ്പിലേക്ക് കടക്കുമ്പോള്‍ ചെറിയ ത്യാഗങ്ങള്‍ക്ക് എല്ലാവരും തയ്യാറാകണമെന്നും നോട്ട് നിരോധനം പാളിയാല്‍ തന്നെ പച്ചക്ക് കത്തിക്കൂ എന്നും മോദി നോട്ട് നിരോധന വേളയിൽ പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ് അഭിപ്രയപ്പെട്ടത്.
നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ജയചന്ദ്രയുടെ വിവാദ പ്രസ്താവന. ജനാധിപത്യത്തില്‍ ഒരു തരിയെങ്കിലും വിശ്വാസമുണ്ടെങ്കില്‍ പ്രധാനമന്ത്രി രാജിവെക്കണം. നോട്ട് നിരോധനത്തിനും ശേഷം ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി 50 ദിവസമാണ് ആവശ്യപ്പെട്ടത്. സമയായി കഴിഞ്ഞു ആ പരീക്ഷണം വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എങ്കില്‍ തന്നെ ജീവനോടെ കത്തിക്കുവാനും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ മോദിയെ ജീവനോടെ കത്തിക്കാനുള്ള സമയായി കഴിഞ്ഞെന്നും ജയചന്ദ്ര അഭിപ്രായപ്പെട്ടു.
കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വിപ്ലവകരമായ നടപടിയായിട്ടാണ് നോട്ടുനിരോധനത്തെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. രാജ്യത്തെ അന്ന് നിലവില്‍ ഉണ്ടായിരുന്ന 500, 1000 രൂപയുടെ കറന്‍സി നോട്ടുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
https://www.facebook.com/Malayalivartha

























