അയ്യപ്പന്റെ മരണത്തിൽ ദുരൂഹത ;നെയ്യാറ്റിൻകര സനല്‍കുമാര്‍ കൊലപാതകക്കേസിൽ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ പുറത്ത് വന്നിരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

നെയ്യാറ്റിൻകര സനല്‍കുമാര്‍ കൊലപാതകക്കേസിൽ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ പുറത്ത് വന്നിരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു. നെയ്യാറ്റിൻകരയിൽ സൈനേഡ് ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ അയ്യപ്പൻ എന്ന ആളുടെ മരണത്തിൽ ബിനു എന്ന ആൾക്കും ഭാര്യക്കും പങ്കുണ്ടെന്നും ബിനുവിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായ ഡിവൈഎസ്പി ആണ് ആ കേസ് ഒന്നുമല്ലാതെ ആക്കി മാറ്റിയതെന്നും അയൽവാസി ഇന്നലെ മലയാളിവാർത്തയോട് വെളിപ്പെടുത്തിയിരുന്നു. കേരളത്തെ ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ ഇന്നലെ മലയാളിവർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യം നിലനിൽക്കെ അയ്യപ്പൻറെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിന് നീക്കം.
സനല്‍കുമാര്‍ കൊലപാതകക്കേസ് പ്രതിയായ ഡിവൈഎസ്‌പി ഹരികുമാർ മുൻപും നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി നാട്ടുകാർ. ഇദ്ദേഹത്തിന്റെ ഉറ്റകൂട്ടാളിയായ ബിനുവിന്റെയും ഭാര്യയുടെയും പല കേസുകളും ഡിവൈഎസ്‌പി പദവി ഉപയോഗിച്ച് ഒതുക്കി തീർത്തതായാണ് ആക്ഷേപം. മറ്റുപല കേസുകളിലും ഡിവൈഎസ്‌പി വഴിവിട്ട് ഇടപെടുന്നതിലൂടെ ലഭിക്കുന്ന പണം ബിനുവാണ് സൂക്ഷിച്ചിരുന്നത് എന്ന് അയൽവാസി പറയുന്നു.
ബിനുവിന്റെ വീടിനടുത്ത് ഏതാനും വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ എബിഎസ് ജ്യൂവലറിയുടെ പാർട്ണർ ആയിരുന്ന അയ്യപ്പൻറെ ആത്മഹത്യയിലും ബിനുവിനും ഭാര്യക്കും ഡിവൈഎസ്‌പിക്കും പങ്കുണ്ടെന്ന് അയൽവാസി വ്യക്തമായി ആരോപിച്ചു. ജ്യുവലറിയിൽ അയ്യപ്പൻറെ ഷെയർ കൂടുതലായിരുന്നെന്നും ഒടുവിൽ വൻകടബാധ്യത ഉണ്ടാകുകയും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ആയിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിൽ ബിനുവിനും ഭാര്യക്കും പങ്കുണ്ടെന്നും ഡിവൈഎസ്‌പി ഹരികുമാർഇടപെട്ടാണ് ആ കേസ് ഒതുക്കി തീർത്തെന്നും ആരോപിച്ചു. സനൽ കുമാർ കൊലക്കേസ് വിവാദമായതോടെ അയ്യപ്പൻറെ മരണത്തിലെ ദുരൂഹത വീണ്ടും വിവാദമാകുകയാണ്.
https://www.facebook.com/Malayalivartha

























