മണ്ഡലകാലത്ത് ശബരിമലയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് നൽകി

മണ്ഡലകാലത്ത് ശബരിമലയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മണ്ഡലകാലം കലുഷിതമാകുമെന്ന് ഉറപ്പുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും നടത്തുന്ന പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. ഇത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വലിയ തിരിച്ചടിയാകും. 63 ദിവസത്തെ മണ്ഡല ഉത്സവകാലത്ത് ആറ് കോടിയോളം ഭക്തജനങ്ങളാണ് എത്തുന്നത്. കേരളത്തിന് പുറമേ ആന്ധ്രാ, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും എത്തുന്നുണ്ട്. കുറേ വര്‍ഷങ്ങളായി ശബരിമലയ്ക്ക് സുരക്ഷാഭീഷണിയുണ്ട്. അതിനാല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് എല്ലാവര്‍ഷവും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്താറുണ്ട്. ആ ദിവസങ്ങളില്‍ തിരക്ക് അല്‍പം കുറവുമായിരിക്കും.
യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും ചില തീവ്രസ്വഭാവമുള്ള സംഘടനകള്‍ കടന്ന്കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. തീവ്രഇടത് സ്വഭാവമുള്ള സംഘടനകളും ഫെമിനിസ്റ്റുകളും ഹൈന്ദവ സംഘടനകളും ശബരിമലയില്‍ എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള, തമിഴ്‌നാട്, കര്‍ണാടക ചീഫ് സെക്രട്ടറമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലെയും ക്രമസമാധാനം ഉറപ്പാക്കാന്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുലാമാസ പൂജയ്ക്ക് അഞ്ച് ദിവസം നടതുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് ശബരിമലയുടെ സുരക്ഷ പൊലീസ് കൂറച്ചുകൂടി ശക്തമാക്കി. ചിത്തിരആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ കമാന്‍ഡോകളെയും ദ്രുതകര്‍മസേനയേയും വനിതാ പൊലീസിനെയും വിന്യസിച്ചത് ഇതിന്റെ ഭാഗമായാണ്. ശബരിമലയിലേക്ക് പോകുന്ന സ്വകാര്യവാഹനങ്ങളുടെ ഉടമസ്ഥര്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് സുരക്ഷയുടെ ഭാഗമായാണ്. അതുപോലെ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ മുന്‍കൂട്ടി പൊലീസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പറയുന്നതും സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന് തീരുമാനം എടുത്തതും അതിന്റെ ഭാഗമായാണ്.
https://www.facebook.com/Malayalivartha

























