ശബരിമലയിൽ ഇന്നലെ നടപ്പന്തലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ ഹർജിക്കാർക്കും പങ്ക്; പ്രായം ചെന്നവരെയും കുട്ടികളെയും ഇറക്കി വിടാനാകില്ല;ഹൈക്കോടതി
ശബരിമലയിൽ ഇന്നലെ നടപ്പന്തലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ ഹർജിക്കാർക്കും പങ്ക്. തീർഥാടകരെ തടഞ്ഞത് സാമൂഹ്യ വിരുദ്ധർ എന്ന് എ ജി ഹൈക്കോടതിയിൽ . നേരത്തെ നിരോധനാജ്ഞയ്‌ക്കെതിരെ സംഘടിക്കാൻ ആവശ്യമുന്നയിച്ചുകൊണ്ടുള്ള ബി.ജെ.പി സർക്കുലർ എ ജി കോടതിയിൽ ഹാജരാക്കി.
സര്‍ക്കുലറില്‍ ചുമതലപ്പെടുത്തിയവര്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ശബരിമലയിൽ പ്രശ്നമുണ്ടാക്കിയതെന്ന് എ ജി കോടതിയിൽ വ്യക്തമാക്കി . ഇന്നലെ പ്രശ്നമുണ്ടാക്കിയത് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയുമാണ്. ശബരിമലയില്‍ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞു. അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ശബരിമല കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കുകയാണ്.
ശബരിമലയിലെ അറസ്റ്റല്ല പരിഗണനാ വിഷയം. സമാധാനമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണം. കോടതിയ്ക്ക് വലുത് വിശ്വാസികളുടെ ക്ഷേമം. പ്രായം ചെന്നവരെയും കുട്ടികളെയും ഇറക്കി വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ശബരിമല പൊലീസ് നടപടിയിൽ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു . പൊലീസുകാരുടെ വിവരം നൽകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ശബരിമല യുദ്ധമുഖമാക്കിയതില്‍ ഹര്‍ജിക്കാര്‍ക്കും പങ്കെന്ന് ഹൈക്കോടതി പറഞ്ഞു. ശബരിമല പൊലീസ് നടപടിയിലെ ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സമാധാനമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസുമായി സഹകരിക്കണം.
സ്ത്രീപ്രവേശനത്തിന് സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്ത്രീപ്രവേശനത്തിന് സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
https://www.facebook.com/Malayalivartha