ബി ജെ പിയെ തളച്ചു യു ഡി എഫ് മുന്നേറ്റം; . അണികളെ അറസ്‌റ്റിലേക്കു തള്ളിവിട്ട് കെ. സുരേന്ദ്രന്‍ ഒഴികെയുള്ള നേതാക്കള്‍ മാറിനില്‍ക്കുകയാണെന്ന വികാരം ബി.ജെ.പിയിലും ശക്‌തിപ്പെടുന്നു; ശബരിമലയിൽ യു ഡി എഫ് നിരോധനാഞ്ജ ലംഖിച്ചു നടത്തിയ പ്രധിഷേധം കേരളത്തെ ഞെട്ടിച്ചു

ബി ജെ പിയെ തളച്ചു യു ഡി എഫ് മുന്നേറ്റം. ശബരിമലയിൽ യു ഡി എഫ് നിരോധനാഞ്ജ ലംഖിച്ചു നടത്തിയ പ്രധിഷേധം കേരളത്തെ ഞെട്ടിച്ചു. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ഇതുവരെ ശബരിമലയിലേക്ക് എത്താത്തത് സംഘപരിവാറിലും ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു . അണികളെ അറസ്‌റ്റിലേക്കു തള്ളിവിട്ട് കെ. സുരേന്ദ്രന്‍ ഒഴികെയുള്ള നേതാക്കള്‍ മാറിനില്‍ക്കുകയാണെന്ന വികാരം ബി.ജെ.പിയിലും ശക്‌തിപ്പെടുന്നുണ്ട്. വി മുരളീധരൻ അടക്കമുള്ള നേതാക്കൾ ശബരിമലയിൽ ഇതുവരെ എത്താത്തതും ചർച്ചയായിരുന്നു.
മുരളീധരൻ ഇന്ന് ശബരിമലയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സന്നിധാനത്തു ഞായറാഴ്‌ച രാത്രിയുണ്ടായ പോലീസ് നടപടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ നിന്നേറ്റ പ്രഹരം മറ്റൊരു തിരിച്ചടിയായി. പ്രതിപക്ഷം പ്രത്യക്ഷ സമരരംഗത്തിനിറങ്ങിയതോടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും കൂടുതല്‍ ഒറ്റപ്പെടും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ വിലക്കു ലംഘിച്ച് ശബരിമലയില്‍ എത്തി.
ഇതു മുതലാക്കാനാണു കോണ്‍ഗ്രസ് പ്രമുഖ നേതാക്കളെത്തന്നെ സമരമുഖത്തേക്ക് നിയോഗിച്ചിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കു മറുപടിയെന്നോണം ബി.ജെ.പി. നിരയില്‍നിന്ന് എം.പിമാരായ വി. മുരളീധരനും നളിന്‍ കുമാര്‍ കട്ടീലും ഇന്ന് നിലയ്‌ക്കല്‍ എത്തും. സംസ്‌ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാറും ഇവരെ അനുഗമിക്കുന്നുണ്ട്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്‌ണനെയും പ്രതീക്ഷിക്കുന്നു.
എന്നാൽ ശബരിമല വിഷയത്തിലെ സമരതന്ത്രം രൂപീകരിക്കുന്നതിൽ ബി ജെ പിയിൽ ഉടലെടുത്ത ഭിന്ന സ്വരങ്ങളാണ് ബി ജെ പിയെ പിന്നോട്ട് വലിച്ചത്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ദര്‍ശനത്തിനായി സന്നിധാനത്തേക്കു പോയതിനു പിന്നാലെയാണ് ബസ് സര്‍വീസിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ പോലീസ് നിര്‍ദേശിച്ചത്. എന്നാൽ എല്ലാ നിയന്ത്രണങ്ങളെയും വെല്ലുവിളിച്ചാണ് യു ഡി എഫ് ടീമിന്റെ മുന്നേറ്റം. ഇത് ബി ജെ പിയെയും ഞെട്ടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























