പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം; സര്‍ക്കാരിനെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും പ്രളയം നടന്ന് നൂറ് ദിവസം പിന്നിടുമ്പോള്‍ പുന:സൃഷ്ടിയുടെ രൂപരേഖ പോലും തയ്യാറാക്കാന്‍ സര്‍ക്കാരിനായില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നു. പ്രതിപക്ഷത്തിന്‍റെ ഒരു നിര്‍ദ്ദേശവും സര്‍ക്കാര്‍ കേട്ടില്ലന്നും ലക്ഷ്യം വച്ച ധനസമാഹരണം പാളിയതിന് ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി സ്വർണതാലത്തിൽ ബി.ജെ.പിക്ക് വെച്ചുനീട്ടിയ ഉപഹാരമാണ് ശബരിമലയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം കിട്ടാത്തവര്‍ ഇപ്പോഴുമുണ്ട്. സിപിഎം അല്ലാത്ത ആളുകള്‍ക്ക് പണം കിട്ടുന്നില്ല. മുഖ്യമന്ത്രി പതിരായ പല വാഗ്ദാനങ്ങളും നല്‍കി. എന്നാല്‍ ഒന്നും നടപ്പായില്ല. ഒരു കച്ചവടക്കാരനും ഇതുവരെ ഒരു സഹായവും കിട്ടിയിട്ടില്ല. പ്രളയത്തില്‍ അക്കപ്പെട്ടവരെ സംരക്ഷിക്കാനുള്ള നടപടികള്‍ എത്രത്തോളമായി എന്നത് പരിശോദിക്കണം. പുനഃസൃഷ്ടിയെ കുറിച്ചുള്ള രൂപരേഖ പോലും ഇതുവരെയും ആയിട്ടില്ല. മുന്‍കൂര്‍ ജാമ്യം എടുക്കാനായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
വിസമ്മത പത്രം പോലെ കോമാളിത്തം കാണിച്ചു സാലറി ചലഞ്ച് സര്‍ക്കാര്‍ കുളമാക്കി. കേരള പുനര്‍നിര്‍മ്മാണത്തിന് ഉപദേശക ഏജന്‍സിയായ കെപിഎംജിയെ ഏല്‍പ്പിക്കണം എന്നത് മുഖ്യമന്ത്രിയുടെ വാശിയായിരുന്നു. പ്രതിപക്ഷം അത് എതിര്‍ത്തെങ്കിലും മുഖ്യമന്ത്രി അന്ന് അത് കേട്ടില്ല. പ്രളയ പുനഃനിര്‍മാണത്തിന്റെ ഭാഗമായി കേരളത്തില്‍ ഒരു വികസനവും നടന്നിട്ടില്ല. പിണറായിയാണ് ബി.ജെ.പി ക്ക് വളരാൻ അവസരം നൽകുന്നത്. എ.കെ ആൻണിക്ക് എതിരായ പിണറായിയുടെ പരാമർശം പ്രതിഷേധാർഹമെന്നും ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























