ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മധ്യപൂർവ്വേഷ്യയിൽ യുദ്ധഭീഷണി ഓരോ മണിക്കൂറും കൂടുതൽ ഗുരുതരമാകുകയാണ്. ഇപ്പോൾ ലോകമാധ്യമങ്ങളിൽ ചർച്ചയാകുന്നത് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു വെളിപ്പെടുത്തലാണ് , ഇറാൻ്റെ പക്കൽ ഒരു ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇസ്രായേൽ എന്ന രാജ്യം രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ലായിരുന്നുവെന്നും, അമേരിക്കയാണ് അവരെ കാത്തുരക്ഷിക്കുന്നതെന്നും ആണ് ട്രംപ് പറഞ്ഞത് .
പുതിയ സമാധാന ധാരണകളെക്കുറിച്ച് 'ദി ന്യൂയോർക്ക് ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. നെതന്യാഹു കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു വ്യക്തിയാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഈ കരാർ സാധ്യമാക്കിയതിന് നെതന്യാഹു അമേരിക്കയോട് അതീവ നന്ദിയുള്ളവനായിരിക്കണം എന്നും ഇറാൻ്റെ പക്കൽ ഒരു ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇസ്രായേൽ എന്ന രാജ്യം രണ്ട് മണിക്കൂർ പോലും നിലനിൽക്കില്ലായിരുന്നുവെന്നും, അമേരിക്കയാണ് അവരെ കാത്തുരക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തിയ ഈ ചർച്ചകളിൽ ഇസ്രായേൽ പങ്കാളിയായിരുന്നില്ല. കരാറിലെ വ്യവസ്ഥകൾ ഇസ്രായേലിന്റെ ഔദ്യോഗിക വൃത്തങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി സംഘർഷപൂർണമാണ്. പ്രത്യേകിച്ച് ഇറാന്റെ ആണവപദ്ധതി അമേരിക്കയെ എന്നും ആശങ്കപ്പെടുത്തുന്ന വിഷയമാണ്. അമേരിക്കയുടെ നിലപാട് വ്യക്തമാണ്.ഇറാൻ ആണവായുധം നിർമ്മിക്കരുത്.ഇറാൻ പറയുന്നത് മറ്റൊന്നാണ്.
"ഞങ്ങളുടെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണ്."ഈ തർക്കമാണ് വർഷങ്ങളായി തുടരുന്നത്.ഇറാനുമായി വെടിനിർത്തലിനും സമാധാന ചർച്ചകൾക്കും പുരോഗതി ഉണ്ടെന്ന് ട്രംപ് പറയുമ്പോഴും ഒരു വലിയ ചോദ്യം ബാക്കിയുണ്ട്. ഇറാൻ ഇതെല്ലാം അംഗീകരിച്ചിട്ടുണ്ടോ?
അതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. ഇറാനിൽ നിന്ന് ഇതുവരെ പൂർണമായ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ചർച്ചകൾ നടക്കുന്നതായി സൂചനകളുണ്ടെങ്കിലും എല്ലാ വിഷയങ്ങളിലും ധാരണയായെന്ന് പറയാനാവില്ല. ഇറാന്റെ ആണവപദ്ധതി ഇസ്രായേലിന്റെ ഏറ്റവും വലിയ സുരക്ഷാ ആശങ്കകളിലൊന്നാണ്. അതിനാൽ ഏതൊരു കരാറും ഇസ്രായേലിന്റെ താൽപര്യങ്ങളെ ബാധിക്കുമോ എന്നത് വലിയ ചർച്ചാവിഷയമാണ്.
ഇപ്പോൾ ലോകം മൂന്ന് സാധ്യതകളാണ് കാണുന്നത്.
ഒന്നാമത്തേത്... സമാധാനകരാർ വിജയിക്കുന്നു. അങ്ങനെ സംഭവിച്ചാൽ മധ്യപൂർവേഷ്യയിലെ സംഘർഷം ഗണ്യമായി കുറയും. എണ്ണവില സ്ഥിരത കൈവരിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ആശ്വാസമാകും.
രണ്ടാമത്തെ സാധ്യത... ചർച്ചകൾ പരാജയപ്പെടുന്നു. അപ്പോൾ വീണ്ടും സംഘർഷം രൂക്ഷമാകാം. ഹോർമുസ് കടലിടുക്കും ആഗോള എണ്ണവിതരണവും വീണ്ടും അപകടത്തിലാകും.
മൂന്നാമത്തെ സാധ്യത... ദീർഘകാല ചർച്ചകൾ. പൂർണ യുദ്ധവുമില്ല, പൂർണ സമാധാനവുമില്ല.
മധ്യപൂർവേഷ്യയിൽ പലപ്പോഴും കണ്ടുവരുന്ന അവസ്ഥ ഇതാണ്.അതേസമയം ഒരു കാര്യം വ്യക്തമാണ്. ലോകം ഇപ്പോൾ യുദ്ധവാർത്തകളേക്കാൾ ആഗ്രഹിക്കുന്നത് സമാധാനവാർത്തകൾ കേൾക്കാനാണ് .. ട്രംപിന്റെ പ്രസ്താവനകൾ ശരിയാണെങ്കിൽ, കഴിഞ്ഞ മാസങ്ങളായി ഉയർന്നിരുന്ന യുദ്ധഭീഷണി കുറയാൻ സാധ്യതയുണ്ട്. എന്നാൽ അന്തിമ കരാർ പ്രഖ്യാപിക്കുന്നതുവരെ അതായത് 60 ദിവസം കൂടി അനിശ്ചിതത്വം തുടരും.
അപ്പോൾ നിങ്ങൾ എന്താണ് കരുതുന്നത്? ട്രംപിന്റെ ഈ പ്രഖ്യാപനം യഥാർത്ഥ സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പാണോ? അല്ലെങ്കിൽ മറ്റൊരു രാഷ്ട്രീയ നീക്കമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.
https://www.facebook.com/Malayalivartha
























