സുരേന്ദ്രന് ജാമ്യം; ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു; പക്ഷെ ഉടൻ പുറത്തിറങ്ങാന്‍ സാധിക്കില്ല

ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്തവര്‍ഷം ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു.
അതേസമയം, സുരേന്ദ്രന്‍റെ പേരില്‍ വധശ്രമക്കേസുള്ളതിനാല്‍ ജയിലില്‍നിന്ന് അദ്ദേഹത്തിന് ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന്‍റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തീര്‍ഥാടകയെ ആക്രമിച്ചുവെന്നതാണ് കേസ്.
അതേസമയം, സര്‍ക്കാരിന്റേത് കടുത്ത മനുഷ്യാവകാശ ലംഘന നടപടികളാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് ജയിലിന് മുന്നില്‍ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ചോദ്യംചെയ്ത ഡിവൈ.എസ്.പിമാരെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുരേന്ദ്രനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാനായി രാവിലെ പുറപ്പെടുംമുമ്ബാണ് ജയിലിന് മുന്നില്‍ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
https://www.facebook.com/Malayalivartha

























