പീഡന പരാതിയിൽ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്ക് സസ്‌പെന്‍ഷന്‍; എംഎല്‍എയെ സിപിഎം ആറ് മാസത്തേക്ക് പുറത്താക്കി; നടപടിയെടുത്തത് സംസ്ഥാനസമിതിയ്ക്ക് നല്‍കിയ വിശദീകരണം കൂടി പരിശോധിച്ചതിന് ശേഷം

ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്ക് സസ്‌പെന്‍ഷന്‍. ആറുമാസത്തേക്കാണ് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. സെക്രട്ടറിയേറ്റ് കമ്മിറ്റിയുടെ നിർദ്ദേശം സ്റ്റേറ് കമ്മിറ്റി അതേ പടി അംഗീകരിച്ചെന്നാണ് വിവരം.
പി.കെ ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവാണ് പരാതി നല്‍കിയത്. സംസ്ഥാനസമിതിയ്ക്ക് നല്‍കിയ വിശദീകരണം കൂടി പരിശോധിച്ചതിന് ശേഷമാണ് പി.കെ ശശിയ്ക്ക് എതിരെ നടപടിയെടുത്തത് . കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും ശശിയ്ക്കെതിരായ പരാതിയെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തു .എ കെ ബാലനും പികെ ശ്രീമതിയും അടങ്ങിയ കമ്മീഷന്‍ യുവതിയുടെ പരാതി വാസ്തവമാണ് എന്ന് വിലയിരുത്തിയത്.
പാർട്ടിയുടെ അച്ചടക്ക നടപടികളിൽ അഞ്ചാമത് ആണ് പൂർണ അംഗത്വതിന്നുള്ള സസ്പെൻഷൻ. താക്കീത്, ശാസന, പരസ്യ ശാസന, സ്ഥാനത്ത് നിന്ന് ഒഴിവാക്കൽ, പൂർണ അംഗത്വതിനു നിന്നുള്ള സസ്പെഷൻ, പൂറത്താക്കൽ എന്നീ അച്ചടക്ക നടപടി ക്രമങ്ങളിലാണ് സി പി എം ഭരണഘടനയുള്ളത്. ഡിവൈഎഫ്ഐ നേതാവായ യുവതി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ പാർട്ടിയുടെ ജാഥ ക്യാപറ്റനാക്കിയത് വിവാദമായിരുന്നു.
ശശിയെ ജാഥയിൽ നിന്ന് മറ്റി നിർത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറ്റക്കാരാനാണെന്ന് കണ്ടെത്താത്തതിനാൽ മാറ്റി നിർത്താനാവില്ലെന്ന് സംസ്ഥന സെക്രട്ടറി അംഗം ബേബി ജോൺ നിലപാട് സ്വികരിച്ചതോടെ ശശിയെ കാപ്റ്റൻ ആക്കുകയായിരുന്നു. ജാഥ അവസാനിക്കു മുൻപ് എ.കെ ബാലൻ, പി കെ ശ്രീമതി എന്നിവർ അംഗങ്ങളായ കമ്മീഷൻ ശശീയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ജാഥക്കെതിരെ എം.എൽ എ ക്കെതിരെ നടപടിയെടുത്താൽ ജാഥയുടെ പ്രസക്തി നഷ്ടപ്പെടുമെന്നും മാധ്യമ ശ്രദ്ധ അച്ചടക്ക നടപടിയാകുമെന്നും പാർട്ടി വിലയിരുത്തിയ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
https://www.facebook.com/Malayalivartha

























