ശബരിമല ഡ്യൂട്ടി പോലീസുകാരുടെ ദുരിതകാലം; യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിച്ചിരിക്കുന്നത് പതിവിലും മൂന്നിരട്ടി പോലീസുകാർ

ശബരിമല ഡ്യൂട്ടി പോലീസുകാരുടെ ദുരിതകാലം; യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിച്ചിരിക്കുന്നത് പതിവിലും മൂന്നിരട്ടി പോലീസുകാർ
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിച്ചിരിക്കുന്നത് പതിവിലും മൂന്നിരട്ടി പോലീസുകാർ. സന്നിധാനത്തെ ബാരക്കിലെ ചെറിയ ഹാളില്‍ 44 പേരാണു കഴിയുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും കൂടിയുള്ളത് അഞ്ചു ടോയ്‌ലറ്റ്. കുളിക്കേണ്ടതും ടോയ്‌ലറ്റില്‍ത്തന്നെ. ഒരു ബാരക്കില്‍ ഒരു വാഷ് ബേസിന്‍ മാത്രം. ആവശ്യത്തിന് വൈദ്യുതി വിളക്കുകളോ പ്ലഗ് പോയിന്റുകളോ ഇല്ല. ഇതു മനുഷ്യാവകാശ ലംഘനമാണെന്നു പോലീസില്‍ത്തന്നെ അഭിപ്രായമുയരുന്നു. ഇക്കുറി 15 ദിവസം വീതമുള്ള നാലു ടേണാണ്. ചില ടേണില്‍ 15 മുതല്‍ 17 ദിവസം വരെ ജോലി ചെയ്യേണ്ടിവരും. പോലീസുകാര്‍ക്കിടയില്‍ പനി പടരുന്നുമുണ്ട്. ബാരക്കിലെ കൂട്ടത്താമസം പനിയുടെ വ്യാപനം കൂട്ടുന്നു. പനി ബാധിച്ച രണ്ട് ഉദ്യോഗസ്‌ഥരെ മടക്കിയയച്ചിരുന്നു.
തലചായ്‌ക്കാന്‍ പോലും ഇടമില്ലാതെ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കു ശബരിമല ഡ്യൂട്ടി ദുരിതകാലം. ബാരക്കുകളില്‍ തിങ്ങിനിറഞ്ഞു കിടക്കുന്ന ഇവര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കു പോലും ആവശ്യത്തിനു സൗകര്യമില്ല. ഇതു പോലീസില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കുകയും ചെയ്‌തു.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ പതിവിലും മൂന്നിരട്ടി പോലീസുകാരെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതുമില്ല. മുന്‍വര്‍ഷങ്ങളില്‍ മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് 10 ദിവസം വീതമുള്ള ആറു ടേണായാണു പോലീസുകാരെ നിയോഗിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























