പി.എം എടുത്തതുപോലുളള നടപടി ആരും എടുത്തതായി അറിയില്ല; ഷൊര്‍ണൂര്‍ എംഎൽഎ പി.കെ.ശശിക്കെതിരായ സി.പി.എം നടപടി മാതൃകാപരമെന്ന് കാനം രാജേന്ദ്രന്‍

ഷൊര്‍ണൂര്‍ എംഎൽഎ പി.കെ.ശശിക്കെതിരായ സി.പി.എം നടപടി മാതൃകാപരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പല പാര്‍ട്ടികളിലും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സി.പി.എം എടുത്തതുപോലുളള നടപടി ആരും എടുത്തതായി അറിയില്ലെന്നും കാനം വ്യക്തമാക്കി.
നേരത്തെ, ഡിവൈഎഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു. ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തും നല്‍കിയിരുന്നു. ഇതാണ് കടുത്ത നടപടികളിലേക്ക് പാര്‍ട്ടിയെ നയിച്ചത്.
ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റും ഈ ശുപാര്‍ശ അംഗീകരിച്ചു. പരാതി വിഭാഗീയ നീക്കങ്ങള്‍ക്കായി ഉപയോഗിച്ചു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.
അതേസമയം, താന്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലന്ന് എംഎൽഎ പറഞ്ഞു. പാര്‍ട്ടി കമ്മിഷന്‍ പറഞ്ഞത് സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും, തന്റെ ഭാഗത്ത് െതറ്റുണ്ടെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടെങ്കില്‍ അത് അംഗീകരിക്കും. തന്റെ ജീവിതം പാര്‍ട്ടിക്ക് സമര്‍പ്പിച്ചതാണ്. കമ്യൂണിസ്റ്റുകാരനായി തുടരുമെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പി.കെ ശശി ഇന്ന് തിരുവനന്തപുരത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha

























