ഓണ്‍ലൈന്‍ ടാക്സി ( യൂബര്‍-ഒല) സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ പതിമൂന്ന് ദിവസമായി നടന്നുവന്നിരുന്ന ഓണ്‍ലൈന്‍ ടാക്സി ( യൂബര്‍-ഒല) സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ കമ്ബനികള്‍ ഈടാക്കുന്ന അമിത കമ്മീഷമന്‍ ഒഴിവാക്കുക, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബർ ആറിനാണ് സമരം തുടങ്ങിയത് . സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമത്തിന്റെ കീഴില്‍ വരാത്തതിനാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചതിനെ തുടർന്നാണ് സമരം നീണ്ടത് . സമരത്തില്‍ കൊച്ചിയിലെ നാലായിരത്തിലധികം ഓണ്‍ലൈന്‍ ടാക്സികള്‍ പങ്കെടുത്തിരുന്നു.
ഇപ്പോൾ ലേബര്‍ കമ്മിഷണര്‍ എ.അലക്സാണ്ടറുടെ അദ്ധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം ഒത്തുതീർപ്പായത് .
ജീവിത നിലവാര സൂചിക, ഇന്ധനവില എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മാസം 30നകം നിരക്ക് വര്‍ധന സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എറണാകുളം റീജണല്‍ ജോയന്റ് ലേബര്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കണം.
നിലവില്‍ നല്‍കിവരുന്ന ഇന്‍സെന്റീവ് കമ്പനികള്‍ തുടര്‍ന്നും നല്‍കണം എന്നും വ്യവസ്ഥയുണ്ട് . പുതുക്കിയ ഇന്‍സെന്റീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം തയ്യാറാക്കി ഒല-യൂബര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ആര്‍.ജെ.എല്‍.സിക്കു നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ജി എസ് ടി യാത്രക്കാരില്‍ നിന്നും ഈടാക്കും. സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
യൂണിയന്‍, മാനേജ്മെന്റ് പ്രിതിനിധികള്‍, എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍, എറണാകുളം ഡിഎല്‍ഒ ( എന്‍ഫോഴ്സ്മെന്റ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























