മോഷണം ആരോപിച്ച് ക്രൂരമായ മർദ്ദനം... നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്; മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും കുമളി പോലീസ് സ്‌റ്റേഷന് മുൻപിൽ ഇന്നുമുതല്‍ സത്യഗ്രഹം
അട്ടപ്പള്ളം ലക്ഷംവീട് കോളനി സ്വദേശിനിയായ പെണ്‍കുട്ടി ശാന്താ മേനോന്റെ വീട്ടില്‍ താമസിച്ചാണ് സ്‌കൂളില്‍ പോയിരുന്നതും നൃത്തം അഭ്യസിച്ചിരുന്നതും. 500 രൂപ മോഷ്‌ടിച്ചെന്നാരോപിച്ചു കഴിഞ്ഞ നാലിനും അഞ്ചിനുമാണ് ശാന്താമേനോന്‍ പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കുമളി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും നൃത്ത അധ്യാപികയെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്‌തമാണ്. ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ശേഷം തേക്കടിയിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതായി ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. സംഭവത്തിനു ശേഷം സ്‌ഥാപനം പൂട്ടി മുങ്ങിയ ശാന്താ മേനോനെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് പറയുന്നു. കുമളി മോഷണം ആരോപിച്ചു മര്‍ദിച്ച നൃത്ത അധ്യാപികയെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മര്‍ദനത്തിനിരയായ വിദ്യാര്‍ഥിനിയും മാതാവും ഇന്നുമുതല്‍ കുമളി പോലീസ് സ്‌റ്റേഷനു മുമ്ബില്‍ സത്യഗ്രഹമനുഷ്‌ഠിക്കുന്നത്.
കുമളി ഒന്നാംമൈലില്‍ അമൃത നൃത്തകലാഭവന്‍ എന്ന സ്‌ഥാപനം നടത്തിയിരുന്ന ശാന്താ മേനോനാണ് കഴിഞ്ഞ അഞ്ചു മുതല്‍ ഒളിവില്‍ കഴിയുന്നത്. അതേസമയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്‌ക്കു ശേഷം ഇന്നലെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ബി.ജെ.പി. നേതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയും മാതാവും സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്‌ഥരെ സമരമാരംഭിക്കുന്ന വിവരം അറിയിച്ചു. ഇന്നു ഉച്ചകഴിഞ്ഞ് സത്യഗ്രഹം ആരംഭിക്കാനാണ് തീരുമാനം. ഇതിനിടെ ശാന്താ മേനോനു പുറമേ മറ്റൊരു സ്‌ത്രീയും പെണ്‍കുട്ടിയെ മര്‍ദിച്ചതായി പരാതിയുണ്ട്.
https://www.facebook.com/Malayalivartha