ലോക്കറിലെ സ്വർണം കണ്ട് അസിസ്‌റ്റന്റ് മാനേജരുടെ കണ്ണ് തള്ളി; ഭർത്താവിനൊപ്പം കൂടെ കൂടി യൂണിയന്‍ ബാങ്ക് ആലുവ ശാഖയിലെ ലോക്കറില്‍നിന്ന് രണ്ടര കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച് 916ന് പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ്; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...
മാനേജരായി പ്രവര്‍ത്തിച്ച ബാങ്കിലെ സ്വര്‍ണപണ്ടം കൈക്കലാക്കി അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം വച്ചു തട്ടിപ്പു നടത്തിയ യുവതിയും ഭർത്താവും പിടിയിൽ. യൂണിയന്‍ ബാങ്ക് ആലുവ ശാഖയിലെ ലോക്കറില്‍നിന്ന് 2.30 കോടി രൂപയുടെ പണയസ്വര്‍ണം മോഷ്‌ടിച്ച കേസില്‍ കീഴടങ്ങിയ അസിസ്‌റ്റന്റ് മാനേജരെയും ഭര്‍ത്താവിനെയുമാണ് കോടതി ഏഴു ദിവസത്തെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടത്.
ബാങ്ക് മാനേജർ അങ്കമാലി സ്വദേശിയായ സിസ് മോള്‍(36) ,ഭര്‍ത്താവ് സജിത്ത് എന്നിവരാണ് ആലുവ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കുറ്റം കണ്ടെത്തിയ നവംബർ മുതൽ ഇരുവരും ഒളിവിലായിരുന്നു. അസിസ്റ്റന്റ് മാനേജരായി പ്രവര്‍ത്തിച്ച ബാങ്കിലെ സ്വര്‍ണപണ്ടം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം വച്ചായിരുന്നു സിസ് മോളുടെ തട്ടിപ്പ്. സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ ആള്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 128 പേരുടെ ലോക്കറുകളില്‍ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി. ഒരു വര്‍ഷത്തിനിടെ പലപ്പോഴായി കവര്‍ന്ന 8.85 കിലോ സ്വര്‍ണം കണ്ടെത്തിയിട്ടില്ല.
ഇവ ആലുവ, അങ്കമാലി, പെരുമ്ബാവൂര്‍ മേഖലകളിലെ വിവിധ ബാങ്കുകളിലായി ഇത് പണയം വച്ചിരിക്കുകയാണെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. തൊണ്ടിമുതലുകള്‍ കണ്ടെത്താനായാണു പോലീസ് പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടത്. സിസ് മോള്‍ ബാങ്കില്‍ സ്വര്‍ണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്നു. ലോക്കറില്‍ പകരമായി മുക്കുപണ്ടവും കുപ്പിവളകളും വച്ചായിരുന്നു തട്ടിപ്പ്. ഓഹരി വിപണി ഇടപാടുകാരനായ ഭര്‍ത്താവിന്റെ പ്രേരണയിലാണു സ്വര്‍ണം കവര്‍ന്നതെന്നു സിസ്‌മോള്‍ പോലീസിനോടു പറഞ്ഞു. 16 അംഗ ടീം നാലു ടീമുകളായാണ് അന്വേഷണം നടത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. ജെ. ഹിമേന്ദ്രനാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതാണ് അന്വേഷണത്തിനു പ്രധാന തടസമായത്. മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ലോക്കര്‍ തുറക്കാവൂ എന്നാണു ചട്ടം. അതു ലംഘിച്ച് പതിവായി ലോക്കര്‍ തുറന്നു സ്വര്‍ണം കടത്തിയതില്‍ മറ്റു ജീവനക്കാര്‍ക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കും. കാണാതായ എട്ടേമുക്കാല്‍ കിലോ സ്വര്‍ണവും തിരിച്ചു പിടിക്കാനായെന്ന് പൊലീസ് പറയുന്നു. എന്നാല്‍ തട്ടിപ്പിലൂടെ നേടിയ പണം ഏതൊക്കെ തരത്തില്‍ ഉപയോഗിച്ചു എന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha