വിലക്കില്ല ; തന്ത്രിയും പന്തളം കൊട്ടരവും സമ്മതം മൂളിയതിന് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി; നാളെ ശബരിമലയില്‍ എത്തും

ട്രാന്‍സ്ജെന്‍ഡേഴ്സിന് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി. നാലുപേര്‍ക്കാണ് പൊലീസ് അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടരവും അനുകൂല നിലപാട് സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ശബരിമലയില്‍ പോകാന്‍ എത്തിയവരെ പൊലീസ് തടഞ്ഞിരുന്നു. നാളെത്തന്നെ ശബരിമലയില്‍ എത്തുമെന്ന ട്രാന്‍സ്‌ജെന്‍ജേഴ്‌സ് അറിയിച്ചു.
ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കിയിരുന്നു. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് . ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു . അതേസമയം ട്രാന്‍സ് ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു.
അവന്തിക, അനന്യ, തൃപ‌്തി, രഞ‌്ജുമോൾ എന്നിവരാണ‌് ഞായറാഴ‌്ച പുലർച്ചെ ഇരുമുടിക്കെട്ടും കറുത്ത വേഷവുമണിഞ്ഞ് ശബരിമല ദർശനത്തിനായി എത്തിയത്. സ്ത്രീ വേഷത്തിൽ ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. വേഷം മാറാൻ ഇവർ തയാറാകാതിരുന്നതിനെ തുടർന്ന് തിരിച്ചയക്കുകയായിരുന്നു. വ്രതമെടുത്ത‌് കെട്ടുനിറച്ചാണ‌് വരുന്നതെന്നും ശബരിമലക്ക‌് പോകണമെന്നും ഇവർ ശഠിച്ചെങ്കിലും പൊലീസ‌് ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.
തുടർന്ന് ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ ഉപദേശം തേടിയശേഷം ശബരിമല ദർശനം നടത്തുമെന്ന‌് ട്രാൻസ‌്ജെൻഡേഴ‌്സ‌് വ്യക്തമാക്കി. എരുമേലിയിലെത്തിയ സംഘത്തെ ക്രമസമാധാന പ്രശ‌്നം സൃഷ്ടിക്കുന്നതിനാൽ പൊലീസ‌് പിന്തിരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























