എംപാനലുകാരെ ജോലിക്കെടുക്കാമെന്നു ഹൈക്കോടതി

കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാർക്കു തുടരാമെന്ന് ഹൈക്കോടതി. മതിയായ ജീവനക്കാർ പിഎസ്‌സി വഴി വന്നില്ലെങ്കിൽ എംപാനലുകാരെ നിയോഗിക്കാം എന്നാണു കോടതി പറയുന്നത് .
കെഎസ് ആർടിസിയിൽ നിന്നു പിരിച്ചുവിട്ട 4,071 താൽക്കാലിക ജീവനക്കാർക്കു പകരം പിഎസ്‍സി പട്ടികയിൽ നിന്നു നിയമന ഉത്തരവു ലഭിച്ച 4,051 പേരിൽ 1,500 പേർ പോലും ജോലിക്കു ഹാജരാകാനിടയില്ല. 2010ൽ സമാനരീതിയിൽ നിയമനം നടത്തിയപ്പോൾ പലയിടത്തും ഹാജരായതു മൂന്നിലൊന്നു പേർ മാത്രം ആയിരുന്നു. ഇത്തവണയും ആ നില തുടരുമെന്ന് തന്നെയാണ് കണക്കു കൂട്ടുന്നത് . നിയമന ഉത്തരവ് ലഭിച്ചവരിൽ 1,456 പേർ വനിതകളാണ്. അവരിൽ വളരെ കുറച്ചു പേര് മാത്രമേ ജോലിക്ക് വരാൻ സാധ്യതയുള്ളൂ .
മതിയായ ജോലിക്കാർ ഇല്ലാത്തതിനാൽ ഇപ്പോൾ കെ എസ് ആർ ടി സി സർവ്വീസുകൾ പലതും മുടങ്ങിക്കിടക്കുകയാണ് .
നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ എംപാനൽകാരെ വീണ്ടും വിളിക്കാമെന്നാണ് കോടതി പറയുന്നത് . ജോലി നഷ്ടപ്പെട്ട എംപാനലുകാർ നൽകിയ ഹർജിയിലാണു നിരീക്ഷണം. കൂടുതൽ വാദത്തിനായി ഹർജി നാളത്തേക്കു മാറ്റി.
എസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്നും പിഎസ്‌സി വഴി ആളുകളെ നിയമിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി, എംപാനൽ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എംപാനൽ ജീവനക്കാരുടെ ഭാഗം കേൾക്കാതെയായിരുന്നു കോടതിയുടെ നടപടി.
ജോലി നഷ്ടപ്പെട്ട ജീവനക്കാർ തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി മാനേജ്മെന്റും സർക്കാരും ഹൈക്കോടതിയിൽ തോറ്റുകൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് മാർച്ച്
https://www.facebook.com/Malayalivartha
























