യുവതികൾ മല ചവിട്ടാൻ എത്തുന്നു; മുപ്പത് യുവതികൾക്ക് മുന്നോടിയായിരണ്ടും കൽപ്പിച്ച് നാല് തമിഴ് യുവതികൾ ശബരിമലയിലേക്ക്... കോട്ടയം റെയിൽവേ സ്റ്റേഷനിലും എരുമേലിയിലും സുരക്ഷ ശക്തമാക്കി പോലീസ്

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെന്നൈ നിന്നുള്ള 35 നും 40 നും ഇടയിലുള്ള മുപ്പത് യുവതികള്‍ ശബരിമല കയറാന്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു മുന്നോടിയായി നാല് യുവതികൾ മല ചവിട്ടാൻ എത്തുന്നതായി സൂചന.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യുവതികൾ എരുമേലി വഴി ശബരിമലയ്ക്കു പോകുമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. റെയിൽവേ സ്റ്റേഷനിലും എരുമേലിയിലും സുരക്ഷാ സംവിധാനങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. യുവതികൾ എത്തിയാൽ തടയുന്നതടക്കമുള്ള സമരങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ കോട്ടയം റെയിൽവേ സ്റ്റേഷൻ, എരുമേലി എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. യുവതികൾ മലചവിട്ടാൻ എത്തുന്ന വിവരമറിഞ്ഞ് തടയുന്നതിന് വിശ്വാസികളും പല മേഖലകളിലായി തന്പടിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ തന്നെ യുവതികളെ തടയാനാണ് നീക്കം. ഇവർക്ക് എരുമേലിയിലേക്ക് പോകാൻ വാഹന സൗകര്യം കിട്ടുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
എന്നാൽ മുപ്പത് യുവതികൾ മലകയറുന്നത് പിന്തുണച്ച് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറിലധികം സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട് . ചെന്നൈ കേന്ദ്രീകരിച്ച് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇവര്‍ മല കയറാന്‍ എത്തുന്നത് . ഈ മാസം 22 നു തമിഴ്നാട്ടില്‍ നിന്നും തിരിയ്ക്കുന്ന ഇവര്‍ 23 നു ശബരിമലയിലെത്താനാണ് തീരുമാനം . എന്നാൽ ഉടനെ തന്നെ തമിഴ്നാട്ടിൽ നിന്ന് നാല് യുവതികൾ ശബരിമല കയറാൻ വരുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി.
യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാകുമെന്ന പ്രതിഷേധക്കാരുടെ ആഹ്വാനം അപലപനീയമാണെന്നു സംഘടനയുടെ നേതാവായ വസുമതി പറഞ്ഞിരുന്നു .ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന കേരള സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സുരക്ഷയോരുക്കുമെന്ന് പ്രതീക്ഷയര്‍പ്പിച്ച് മനീതി സംഘടന മുഖ്യന്ത്രിയ്ക്ക് കത്തയച്ചിരുന്നു . സംഘം ശബരിമലയിലേക്ക് എത്തുമ്ബോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കിയിട്ടുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി ലഭിച്ചതായും മനീതി ഭാരവാഹികള്‍ അറിയിച്ചു . 'നവോത്ഥാന കേരളം ശബരിമലയിലേക്ക്'എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള അമ്ബതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളതെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.തമിഴ്നാട് കേന്ദ്രമാക്കി സത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന 'മനിതി'എന്ന വനിത സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള സ്ത്രീകള്‍ ശബരിമലയിലെത്തുന്നതെന്നാണ് വിവരം.
ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.ശബരിമല പ്രവേശനം നടത്താന്‍ സഹായമാവശ്യപ്പെട്ട് രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന് 'മനിതി' കത്തുകള്‍ അയച്ചെങ്കിലും ഇവക്കൊന്നും മറുപടി ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.മുമ്ബ് ശബരിമലയിലേക്ക് വന്ന യുവതികള്‍ക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവര്‍ക്ക് അയ്യപ്പ സന്നിധിയിലെത്താന്‍ കഴിയാതിരുന്നത്. ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന ഇടത് സര്‍ക്കാര്‍ തങ്ങള്‍ക്ക ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി കത്തില്‍ വ്യക്തമാക്കുന്നു.
വിശ്വാസികള്‍ പരമ്ബരാഗത രീതിയില്‍ കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഇവര്‍ ഒരുങ്ങുന്നത്. കേരളത്തില്‍ നിന്നും പത്ത് യുവതികള്‍ ഉണ്ടാകുമെന്നാണ് വിവരം. ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്തര്‍ ശക്തമായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതോടെ സംഘത്തിന്റെ ശബരിമലയിലേക്കുള്ള വരവ് സര്‍ക്കാരിന് തലവേദനയാകും. നേരത്തെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളില്‍ ചിലരെ സഹായിക്കാന്‍ പോലിസ് ശ്രമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആചാരലംഘനം ഉണ്ടാവുമെന്ന സങ്കടത്തില്‍ ്അയ്യപ്പ ഭക്തന് ആത്മാഹൂതി ചെയ്ത സംഭവത്തിനിടെ യുവതികള്‍ ആചാരലംഘനത്തിനെത്തുന്നത് വലിയ സംഘര്‍ഷത്തിനും വഴിവെച്ചേക്കാമെന്ന ആശങ്ക പോലിസിനുണ്ട്. ഇതിനിടെ വാവര് പള്ളിയില്‍ സ്ത്രീകളുമായി എത്തുമെന്ന് തമിഴ് നാട്ടില്‍ നിന്നുള്ള ഹിന്ദു സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ തുടരുകയാണ്.
https://www.facebook.com/Malayalivartha
























