ലൈംഗീക ദാരിദ്ര്യം ; ഇന്ത്യയിൽ പോൺ നിരോധിച്ചതിന്റെ എല്ലാ സംഘർഷവും അനുഭവിക്കുന്നത് പാവം പയ്യൻമാരാണ്; തിക്താനുഭവവുമായി യുവതിയുടെ എഫ്ബി പോസ്റ്റ്

സർക്കാർ, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ ഉയരുകയാണ് എന്നാൽ രാത്രിയിൽ യുവതികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല എന്ന അവസ്ഥയാണ് ഇന്നും കേരളത്തിൽ നില നിൽക്കുന്നത്. രാത്രിയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ ആകുകയാണ്. നിഷ കല്ലുപുരക്കൽ എന്ന യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
റേറ്റെത്രയാ?
അൽപം മുമ്പാണ് തദ്ദേശ വാസികളുടെ ലൈംഗിക ദാരിദ്രം വീണ്ടും മനസ്സിലായത്. ഏറ്റവും അടുത്ത സുഹൃത്ത് വീടിനടുത്തൂടെ പാസ് ചെയ്യുന്നെന്ന് പറഞ്ഞ് വിളിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ വീടിനടുത്തുള്ള കഫേ വരെ പോയി വന്നത്. പോകുമ്പോൾ ഒരു ടു വീലർ ഫോളോ ചെയ്യുന്നെന്ന് തോന്നിയെങ്കിലും വിട്ടു കളഞ്ഞു. കഫേയിൽ നിന്നിറങ്ങി തിരിച്ച് വരുമ്പോൾ വീണ്ടും പയ്യൻ ഫോളോ ചെയ്യുന്നെന്ന് തോന്നി. തോന്നൽ ശരിയായിരുന്നു. 2 KM ദൂരത്തിനുള്ളിൽ ഞാൻ സ്ലോ ചെയ്യുമ്പോ പയ്യനും സ്ലോചെയ്തും, സ്പീഡ് കൂട്ടുമ്പോൾ പയ്യനും കൂട്ടും. വീടെത്താറായപ്പോ പയ്യൻ പിന്നാലെ പാഞ്ഞ് വന്നപ്പോ ഞാൻ വണ്ടി നിർത്തി. ടെൻഷനും പരിഭ്രമവും നിറഞ്ഞ ശബ്ദത്തിൽ പയ്യൻ " എത്രയാ റേറ്റ്? കാര്യങ്ങളെങ്ങനാ " ! സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ വെളിച്ചത്തിൽ പയ്യന്റെ മുഖത്തെ പരിഭ്രമം നന്നായി കണ്ടു. സൂക്ഷിച്ച് നോക്കുന്ന കണ്ടപ്പോ ലവൻ വണ്ടി എടുത്തു പാഞ്ഞു. നോക്കുമ്പോ നമ്പർ പ്ലേറ്റോക്കെ പ്പേപ്പർ വച്ച് പൊതിഞ്ഞ് ഭദ്രാക്കിയിരിക്കണു! ലവന്റെ ധൈര്യം കണ്ട് ചിരി വന്നു. കൊച്ചു പയ്യന്റെ ഒരവസ്ഥ! എമ്മാതിരി ദാരിദ്രം. ഇന്ത്യയിൽ പോൺ നിരോധിച്ചതിന്റെ എല്ലാ സംഘർഷവും അനുഭവിക്കുന്നത് പാവം പയ്യൻമാരാണ്. ഇനി ആ പയ്യനോട് പറയാനുള്ളത്, " കുഞ്ഞേ, രാത്രി പുറത്തിറങ്ങുന്ന പെണ്ണുങ്ങൾ ശരീരം വിൽക്കുന്നവരാണെന്ന തോന്നൽ മോനെവിടെ നിന്നോ കിട്ടിയിട്ടുണ്ട്. മോന് കിട്ടിയ ലൈംഗീക ക്ലാസുകളുടെയും സമൂഹത്തിന്റെ ദാരിദ്ര കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ഒരു സ്ത്രിയോട് ലൈംഗിക ആകർഷണം തോന്നുന്നത് വളരെ സ്വഭാവികമാണ്. അത് തെറ്റല്ല. മാന്യമായി തുറന്ന് പറയാൻ കഴിയണം. തിരിച്ചവൾ മാന്യമായി നോ പറഞ്ഞാ അവിടെ തീരണം. പിന്നെ ശല്യമാകരുത്. അല്ലാതെ റോഡിൽ ചേസ് ചെയ്ത് റേറ്റ് എത്രയാന്നൊക്കെ ചോദിക്കുന്നത് മോശമല്ലേ?മോന്റെ അമ്മ സ്ത്രീകളോട് മാന്യമായി പെരുമാറാൻ മോനേ പഠിപ്പിക്കാഞ്ഞത് വളരെ മോശമായി. നമ്പർ പ്ലേറ്റൊക്കെ മറച്ച് വച്ച് ഞാൻ പോകുന്നതും വരുന്നതും നോക്കി കഷ്ടപ്പെട്ട് ചേസ് ചെയത് കുറേ കഷ്ടപ്പെട്ട സമയത്ത് ചുമ്മാ ചിന്തിച്ചുടെ ചെയ്യുന്ന കാര്യത്തിലെ ശരിയും തെറ്റും?
ഇനി മാനസികമായി തളർത്താനാണ് ആ കാട്ടി കൂട്ടലെങ്കിൽ നിനക്ക് തെറ്റി മോനേ. കഴിഞ്ഞ കുറേ നാളായി ഓൺലൈനിലും ഓഫ് ലൈനിലും ഇത് കുറേ കണ്ടതും കേട്ടതുമാണ്. അപവാദങ്ങളിലങ്ങനെ ഉരുകി ഒലിച്ച് പോകാൻ തത്കാലം മനസ്സില്ല.
ഇത് ഉള്ളതാണോ എന്ന് ചോദിക്കുന്നവരോട്,
BDദേവസി MLA യുടെ വീടിനു തൊട്ടടുത്ത് വച്ചായിരുന്നു സംഭവം. 11.12 pm നു. ഞങ്ങളുടെ നാട്ടുകാർക്ക് പുരോഗമന ചിന്താഗതിക്ക് കുറവുണ്ടെന്ന് ആരും ധരിക്കണ്ട. പുറമേയ്ക്ക് ഭയങ്കര പുരോഗമനമൊക്കെയാണ്. പക്ഷേ രാത്രിയിൽ പെണ്ണ് സഞ്ചരിക്കുന്ന കണ്ടാ റേറ്റ് ചോദിക്കാൻ തോന്നും. ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണിനോട് ഭയങ്കര കരുതലാ. വീട്ടിൽ ഗസ്റ്റ് വന്നാ നൂറുവട്ടം എത്തി വലിഞ്ഞ് നോക്കും. സ്ലീവ് ലെസ് ഉടുപ്പിട്ടാ അവൾ പിഴയാന്നങ്ങ് പറഞ്ഞ് കളയും. അങ്ങനെന്തൊക്കെയോ ഹോബികൾ. അതാണ് മേലൂർ, കോനൂർ പാലമുറിദേശത്തെ പുരുഷന്മാർ!
എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha
























