നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണ പിൻവലിച്ചത് മലയാളത്തിലെ ഒരു പ്രമുഖ നടൻ ആവശ്യപ്പെട്ടിട്ടാണെന്ന് സൂചന

നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണ പിൻവലിച്ചത് മലയാളത്തിലെ ഒരു പ്രമുഖ നടൻ ആവശ്യപ്പെട്ടിട്ടാണെന്ന് സൂചന.
ഒടിയൻ തീയേറ്ററിലെത്തിയയുടനെ ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയെ പിന്തുണച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് പ്രമുഖ നടൻ സ്വീകരിച്ചത്. ഒടിയനാകട്ടെ നല്ല അഭിപ്രായം കളക്റ്റ് ചെയ്തുമില്ല. പടം വേണ്ടത്ര വിജയിക്കില്ലെന്ന അവസ്ഥ വന്നപ്പോഴാണ് മഞ്ജുവാര്യർ സി പി എമ്മിനെ അനുകൂലിച്ച് രംഗത്തെത്തിയത്.
സി പി എമ്മിലെ ഒരു ഉന്നതന്റെ നിർബന്ധ പ്രകാരമാണ് മഞ്ജുവാര്യർ മതിലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. സി പി എമ്മുമായി ഏറെ അടുപ്പം പുലർത്തുന്ന താരമായിരുന്നു മഞ്ജു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിക്കാനുള്ള സ്വാതന്ത്ര്യം വരെ മഞ്ജുവിന് ഉണ്ടായിരുന്നു എന്നാണ് വിവരം. പലവട്ടം മഞ്ജു കോടിയേരിയെയും പിണറായിയെയും ഫോണിൽ വിളിച്ചിട്ടുണ്ട്.
ദിലീപിന്റെ വിഷയത്തിൽ സർക്കാരും പാർട്ടിയും കർക്കശ നിലപാട് സ്വീകരിക്കാനുള്ള പ്രധാന കാരണം മഞ്ജുവിന്റെ നിസഹായവസ്ഥയായിരുന്നു. ദിലീപിനെതിരെ കുരുക്ക് മുറുക്കിയപ്പോൾ സർക്കാർ വ്യത്തങ്ങൾ പറഞ്ഞതും മഞ്ജുവിന്റെ കാര്യമായിരുന്നു. മഞ്ജു വാര്യർ പക്ഷേ ദിലീപിനെതിരെ യാതൊരു ആവശ്യവും സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം. സർക്കാർ സ്വമേധയാ മഞ്ജുവിനെ സഹായിക്കുകയായിരുന്നു.
ഒടിയനാണ് വില്ലനായത് . ചിത്രം തോൽക്കുമെന്ന പശ്ചാത്തലത്തിലാണ് മഞ്ജുവിനോട് നിലപാട് മാറ്റാൻ ഒടിയന്റെ സംവിധായകനൊപ്പം പ്രമുഖ നടനും ആവശ്യപ്പെട്ടത്. നടൻ ഒരു കാര്യം പറഞ്ഞാൽ അത് അനുസരിക്കാതിരിക്കാനുള്ള ധൈര്യം നടിക്കില്ല. മലയാള സിനിമയിൽ അത്രമേൽ കരുത്താണ് നടന്റെ ശബ്ദത്തിനുള്ളത്. ആവശ്യമില്ലാത്ത വിവാദങ്ങളിൽ നടൻ ചാടാറില്ല.
മഞ്ജു വാര്യരെ ശ്രീകുമാർ മേനോൻ തള്ളി പറഞ്ഞതും അവരുടെ മതിൽ നിലപാട് കാരണമാണ്. ചലച്ചിത്ര താരങ്ങൾ തങ്ങളുടെ നിലപാട് പരസ്യമാക്കിയാൽ അത് ചിത്രങ്ങളെ ബാധിക്കുമെന്നാണ് ഒടിയന്റെ അണിയറ പ്രവർത്തകർ പറയുന്നത്. സംവിധായകന്റെ അഭിപ്രായത്തിൽ മഞ്ജുവിന്റെ നിലപാട് ചിത്രത്തിന് എതിരായി വന്നു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മഞ്ജുവിന് പൂർണമായും എതിരായി. വനിതാ മതിലിന്റെ ഇമേജ് കളയാൻ മഞ്ജു ശ്രമിച്ചുവെന്നാണ് ആരോപണം. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് സർക്കാർ എങ്ങനെ എതിരായോ അതുപോലെ തന്നെയാണ് മഞ്ജുവിനും എതിരായത്. അതിനിടെ മഞ്ജുവിനെതിരെ സിപിഎം സൈബർ യുദ്ധവും ആരംഭിച്ചു കഴിഞ്ഞു. മന്ത്രിമാർ പരസ്പരം മഞ്ജുവിനെതിരെ വാക്കുകൾ കൊണ്ട് മത്സരിക്കുകമാണ്. എം.എം. മണിയും ജി. സുധാകരനും മേഴ്സിക്കുട്ടിയമ്മയുമൊക്കെ എന്നും മഞ്ജുവിനെതിരെ പ്രസ്താവന ഇറക്കുന്നുണ്ട്.
നടിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ സഖാക്കൾ ശ്രമിക്കുന്നുമുണ്ട്. അത്തരം പരാമർശങ്ങൾക്കെതിരെ പരാതി നൽകാൻ മഞ്ജുവിന് ഉപദേശം ലഭിച്ചെങ്കിലും അവർ തയ്യാറായിട്ടില്ല. വിവാദങ്ങൾ വലുതാക്കാൻ മഞ്ജുവിന് ആഗ്രഹമില്ല. ഉണ്ടായ വിവാദത്തിൽ നിന്ന് തലയൂരാനാണ് അവരുടെ ശ്രമം.
ഏതായാലും വനിതാ മതിൽ തുടങ്ങുന്നതിന് തന്നെ വിവാദങ്ങൾ കൊണ്ട് നിറഞ്ഞിറക്കുകയാണ്. മതിൽ സർക്കാരിന്റെ അഭിമാന പ്രശ്നം പോലെയായി തീർന്നിരിക്കുന്നു. അത് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha
























