മന്ത്രി മണിയുടെ നാവിന് കടിഞ്ഞാണിടണമെന്നു വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനപ്രചാര്‍ പ്രമുഖ് എന്‍.ആര്‍.സുധാകരന്‍

മന്ത്രി മണിയുടെ നാവിന് കടിഞ്ഞാണിടണമെന്നു വിശ്വഹിന്ദുപരിഷത്ത്.. ആരെയും ഇപ്പോഴും എന്തും പറയാമെന്നു മാണിയുടെ നിലപാട് ഒരു മന്ത്രിക്ക് യോജിക്കുന്നതല്ല. മന്ത്രി മണിയുടെ നാവിന് കടിഞ്ഞാണിടാന്‍ മുഖ്യമന്ത്രി തന്നെ തയ്യാറാകണമെന്നും വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു.
. ശബരിമല തന്ത്രിയെ പരസ്യമായി അവഹേളിച്ച വ്യക്തിയാണ് മണി . നടയടച്ചിടണമെന്നു പറഞ്ഞ തിരുമേനി വെറും ശമ്പളക്കാരനാണെന്നായിരുന്നു എം എം മണി പറഞ്ഞത്. ഇത് രാജഭരണം അല്ലെന്നു പന്തളം കൊട്ടാരം മറന്നു പോയി എന്നും എം എം മണി പരിഹസിച്ചിരുന്നു.
യുവതീ പ്രവേശനത്തെക്കുറിച്ചും എം എം മാണി പറഞ്ഞത് യുവതീ പ്രവേശനം സർക്കാർ പ്രഖ്യാപനം ആണെന്നായിരുന്നു. യുവതീപ്രവേശനത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന കാര്യം നിങ്ങള്‍ക്ക് അറിയില്ലേ എന്നായിരുന്നു മണി മാധ്യമ പ്രവർത്തകരോട് ചോദിച്ചത് .
നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട സനലിന്റെ കുടുംബത്തിനെതിരെ മോശമായി പ്രതികരിച്ച മണി ഒരു മന്ത്രിക്കുണ്ടായിരിക്കേണ്ട പ്രാഥമികയോഗ്യത പോലും പാലിച്ചില്ല. .
ഭർത്താവ് മരിച്ച സ്ത്രീയോട് കാണിക്കുന്ന സാമാന്യ മര്യാദപോലും മണി മറന്നു. ചോദിക്കുമ്പോൾ എടുത്തു തരാൻ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലിയൊന്നും എടുത്തുവെച്ചിട്ടില്ല എന്നായിരുന്നു മണി പറഞ്ഞത്
ജീവിതം വഴിമുട്ടിയ വിജിക്ക് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയ ജോലി ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടറിയേറ്റിന് സമീപം പത്തുദിവസമായി നടത്തിവരുന്ന സമരത്തെയാണ് മണി അധിക്ഷേപിച്ചത്.
മന്ത്രിയുടെ ഇത്തരം ചെയ്തികളെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. സമീപനം മാറ്റിയില്ലെങ്കില്‍ മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് മുതിരേണ്ടിവരുമെന്നും വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനപ്രചാര്‍ പ്രമുഖ് എന്‍.ആര്‍.സുധാകരന്‍ പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























