എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്ട്രർ ചെയ്തിട്ടുണ്ടെങ്കിൽ കോളടിച്ചു മക്കളെ... കെഎസ്ആര്‍ടിസിക്ക് ഇപ്പോഴത്തേ പ്രശ്നം മറികടക്കാന്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് കോടതി...

നിയമം അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ താത്‍കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. പി.എസ്.സി വഴിയല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. നിയമം അനുവദിച്ചാൽ മാത്രം കെ.എസ്.ആർ.ടി.സിയിൽ താൽകാലിക കണ്ടക്ടർമാരെ നിയമിക്കാം. താൽകാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടത് വഴിയുണ്ടായ നിലവിലെ ഒഴിവിലേക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും ഹൈകോടതി വ്യക്തമാക്കി.
പി.എസ്.സി. ഉദ്യോഗ്യാർത്ഥികളും താൽകാലിക കണ്ടക്ടർമാരും നൽകിയ ഹരജിയിലാണ് ഹൈകോടതി താൽകാലിക ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, കേസിൽ കക്ഷി ചേരാൻ താൽകാലിക കണ്ടക്ടർമാർക്ക് കോടതി അനുമതി നൽകി.
കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാർക്കു തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ ജീവനക്കാർ പിഎസ്‌സി വഴി വന്നില്ലെങ്കിൽ എംപാനലുകാരെ നിയോഗിക്കാം എന്നാണു കോടതി പറഞ്ഞത് . കെഎസ് ആർടിസിയിൽ നിന്നു പിരിച്ചുവിട്ട 4,071 താൽക്കാലിക ജീവനക്കാർക്കു പകരം പിഎസ്‍സി പട്ടികയിൽ നിന്നു നിയമന ഉത്തരവു ലഭിച്ച 4,051 പേരിൽ 1,500 പേർ പോലും ജോലിക്കു ഹാജരാകാനിടയില്ല. 2010ൽ സമാനരീതിയിൽ നിയമനം നടത്തിയപ്പോൾ പലയിടത്തും ഹാജരായതു മൂന്നിലൊന്നു പേർ മാത്രം ആയിരുന്നു.
ഇത്തവണയും ആ നില തുടരുമെന്ന് തന്നെയാണ് കണക്കു കൂട്ടുന്നത് . നിയമന ഉത്തരവ് ലഭിച്ചവരിൽ 1,456 പേർ വനിതകളാണ്. അവരിൽ വളരെ കുറച്ചു പേര് മാത്രമേ ജോലിക്ക് വരാൻ സാധ്യതയുള്ളൂ . മതിയായ ജോലിക്കാർ ഇല്ലാത്തതിനാൽ ഇപ്പോൾ കെ എസ് ആർ ടി സി സർവ്വീസുകൾ പലതും മുടങ്ങിക്കിടക്കുകയാണ് .
നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ എംപാനൽകാരെ വീണ്ടും വിളിക്കാമെന്നാണ് കോടതി പറയുന്നത് . ജോലി നഷ്ടപ്പെട്ട എംപാനലുകാർ നൽകിയ ഹർജിയിലാണു നിരീക്ഷണം. കെ എസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്നും പിഎസ്‌സി വഴി ആളുകളെ നിയമിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി, എംപാനൽ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എംപാനൽ ജീവനക്കാരുടെ ഭാഗം കേൾക്കാതെയായിരുന്നു കോടതിയുടെ നടപടി. ജോലി നഷ്ടപ്പെട്ട ജീവനക്കാർ തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി മാനേജ്മെന്റും സർക്കാരും ഹൈക്കോടതിയിൽ തോറ്റുകൊടുക്കുകയായിരുന്നുവെന്ന് ആരോപിയിരുന്നു മാർച്ച്.
https://www.facebook.com/Malayalivartha






















