ഹർത്താലുകളോട് വിട പറയുന്ന കേരളം ബാങ്ക് ജീവനക്കാർ നടത്തുന്ന കൂട്ട പണിമുടക്കിനെതിരെയും ബാങ്കുകളുടെ തുടർച്ചയായ അവധികൾക്കെതിരെയും പ്രതികരിക്കണമെന്ന് പൊതുവികാരം ഉണരുന്നു

ഹർത്താലുകളോട് വിട പറയുന്ന കേരളം ബാങ്ക് ജീവനക്കാർ നടത്തുന്ന കൂട്ട പണിമുടക്കിനെതിരെയും ബാങ്കുകളുടെ തുടർച്ചയായ അവധികൾക്കെതിരെയും പ്രതികരിക്കണമെന്ന് പൊതുവികാരം ഉണരുന്നു.
ഇന്ന് ബാങ്കുകൾ തുറക്കുമെങ്കിലും ഡിസംബർ 27 ന് മാത്രമാണ് കേരളത്തിലെ ബാങ്കുകൾ പൂർണതോതിൽ പ്രവർത്തിക്കുക . അതായത് 21 ന് ബാങ്ക് ഓഫീസർമാരുടെ പണിമുടക്കിനെ തുടർന്ന് അടച്ചിട്ട ബാങ്ക് 6 ദിവസത്തെ തുടർച്ചയായ അവധിക്ക് ശേഷമാണ് 27 ന് പ്രവർത്തനം ആരംഭിക്കുക. ഇന്ന് ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും ജീവനക്കാർ ഉണ്ടാകുമോ എന്നുറപ്പില്ല. തുടർച്ചയായ അവധിക്കിടയിലായതിനാൽ ജീവനക്കാരിൽ അധികം പേരും ഇന്ന് വരാനിടയില്ല.
ബാങ്കില്ലാത്ത ഒരു ജീവിതം മലയാളികൾക്ക് ആലോചിക്കാൻ പോലും കഴിയാറില്ല. നരേന്ദ്ര മോദിയുടെ ധനകാര്യ പരിഷ്ക്കാരങ്ങൾക്ക് ശേഷം ബാങ്കുകളെയാണ് മലയാളികൾ എന്തിനും ഏതിനും ആശ്രയിക്കുന്നത്. ചെറിയ തുകയാണെങ്കിൽ പോലും അത് ബാങ്കിൽ സൂക്ഷിക്കാനാണ് മലയാളിക്ക് താത്പര്യം. ബാങ്കിൽ നിക്ഷേപിച്ച ശേഷം എ. ടി. എം. ഉപയോഗിച്ച് തുക എടുക്കുന്നതാണ് പുതിയ രീതി. മലയാളികളുടെ ഇത്തരം രീതികൾ മനസിലാക്കി ബാങ്കുകൾ സേവനത്തിനു വേണ്ടി ആയിരകണക്കിന് രൂപയാണ് ഓരോരുത്തരിൽ നിന്നും അവരറിയാതെ ഈടാക്കി കൊണ്ടിരിക്കുന്നത്. ബാങ്കിൽ ആവശ്യാനുസരണം പണമുണ്ടെങ്കിൽ അത് പോകുന്ന വഴി കണ്ടെത്താനും കഴിയില്ല.
ബാങ്കുകൾ തുടർച്ചയായി അവധിയായതോടെ ബാങ്ക് തടിപ്പും ഏറിവരുന്നു. പണം കൈമാറുന്ന മൊബൈൽ ആപ്പുകൾ വഴിയാണ് തട്ടിപ്പുകൾ പുരോഗമിക്കുന്നത് ഈ കഴിഞ്ഞയാഴ്ച മെഡിക്കൽ കോളേജ് സ്വദേശിയിൽ നിന്നും നാലരക്ഷേമമാണ് കവർന്നത്. അക്കൗണ്ടിൽ നിന്നും പണം പോയാലും അത് തടയാനാവില്ല എന്നതാണ് ഇത്തരം തട്ടിപ്പുകളുടെ പ്രത്യേകത. കാർഡ് ബ്ലോക്ക് ചെയ്തിട്ടും പ്രയോജനം കാണില്ല. ഓൺലൈൻ തട്ടിപ്പിന് ഒരിക്കൽ ഇരയായാൽ അത് അഭംഗുരം തുടർന്നു കൊണ്ടേയിരിക്കും.
ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ പ്രമുഖബാക്കുകളിലെ കോൾസെന്റർ ജീവനകാർക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. എസ്. ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അവരുടെ ഓൺലൈൻ ബിസിനസുകൾ നടത്താൻ സ്വകാര്യ കോൾസെന്ററുകളെയാണ് ഉപയോഗിക്കുന്നത് . പലരും ബാങ്കുകളിലേക്ക് വിളിക്കുന്ന ദിവസം തന്നെയാണ് ബാങ്കുകളിൽ നിന്നാണെന്ന വ്യാജേന കോൾ വരുന്നത്. ബാങ്കുമായി സംസാരിച്ച കാര്യങ്ങൾ വിളിക്കുന്നവർ പറയുന്നത് കേൾക്കുമ്പോൾ ഉപഭോക്താവ് സത്യമാണെന്ന് ധരിക്കും. സംശയമില്ലാതെ വിവരങ്ങൾ കൈമാറും. സ്വന്തം മൊബൈലിലേക്ക് വരുന്ന വൺടൈം പാസ്വേഡ് പറയാൻ ആവശ്യപ്പെടുമ്പോൾ അതും ഫറഞ്ഞു കൊടുക്കുന്നവരുണ്ട് . വൺടൈം പാസ് വേഡ് ലഭ്യമായാൽ സ്വന്തം അക്കൗണ്ടിൽ നിന്നും പണം പോകുന്നത് അറിയില്ല. ഇതേ തട്ടിപ്പ് ക്രഡിറ്റ്, ഡബിറ്റ് കാർഡുകളിൽ നടത്താറുണ്ട്. ചിപ്പ് പതിപ്പിച്ച പുതിയ കാർഡ് നൽകാനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവരും നിരവധിയാണ്.
ബാങ്കുകൾ കാർഡ് സംബന്ധമായ കാര്യങ്ങൾക്ക് ഉപഭോക്താവിനെ വിളിക്കാറില്ലെന്ന വാസ്തവം പലർക്കുമറിയില്ല, ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നവർക്ക് നൽകാതിരക്കണം എന്ന് ബാങ്കുകൾ സ്ഥിരമായി ഉപഭോക്‌താക്കളെ അറിയിക്കാറുണ്ട്. എന്നിട്ടും വിദ്യാസമ്പന്നരായ നിരവധി പേർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാറുണ്ട്. തുടർച്ചയായി ബാങ്ക് അവധികൾ വരുമ്പോഴാണ് ഇത്തരം തട്ടിപ്പുകൾ അധികവും കണ്ടുവരാറുള്ളത്. ബാങ്ക് അവധികൾ നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി എന്ന് വിദഗ്ദധർ പറയുന്നു.
ബാങ്ക് അവശ്യ സർവീസാണ്. അവർ തുടരെ അവധിയെടുത്തുമ്പോൾ മലയാളിയുടെ ജീവിതം താളം തെറ്റും. സാധാരണക്കാരുടെ ചികിത്സയും വിദ്യാഭ്യാസവും മുടങ്ങും. സാധാരണ പോസ്റ്റ് ഓഫീസുകൾക്ക് ഇത്തരം കൂട്ട അവധികൾ ഉണ്ടാകാറില്ല. ബാങ്ക് അവധിയാകുന്നതോടെ എ.ടി. എം. കാലിയാകും. അത് നിറയ്ക്കുമെന്ന് ബാങ്കുകൾ പറയുന്നുണ്ടെങ്കിലും ഫലവത്താകാറില്ല.
ബാങ്ക് അവധികൾ നിയന്ത്രിച്ചാൽ തട്ടിപ്പും തടയാനാകും. ജീവനക്കാരുടെ സമരം നിരോധിക്കുക പ്രാവർത്തികമല്ല. അതിനാൽ തുടർച്ചയായി ബാങ്കുകൾക്ക് അവധി നൽകുന്നത് ഒഴിവാക്കാവുന്നതേയുള്ളു.
https://www.facebook.com/Malayalivartha
























