ദിവസവും 2500 സംഘപരിവാറുകാർ ശബരിമലയിലേക്ക്; ശബരിമല യുവതിപ്രവേശനം തടയാൻ ശബരിമല കർമ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകൾ രംഗത്ത്

ശബരിമല യുവതിപ്രവേശനം തടയാൻ ശബരിമല കർമ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകൾ രംഗത്ത്. നേരത്തെ ഓരോ ജില്ലകളിൽ നിന്നായി മുന്നൂറ് പ്രവർത്തകർ മാത്രമായിരുന്നു ശബരിമലയിൽ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ആ നിലപാടുകൾക്ക് അയ്യപ്പഭക്തരുടെ സംഘടനകൾ മാറ്റം വരുത്തുകയാണ്. ഏഴുമണിയോടെ രണ്ടായിരത്തിലധികം സംഘപരിവാർ, കർമസമിതി പ്രവർത്തകർ ആചാര ലംഘനം തടയാനായി സന്നിധാനത്തും പരിസരത്തും തമ്പടിക്കുമെന്നാണ് റിപ്പോർട്ട്.
ചിത്തിര ആട്ടവിശേഷത്തിന് സമാനമായ രീതിയിൽ തന്നെ പൂർണമായും ശബരിമലയുടെ എല്ലാ ഭാഗവും കർമ്മ സമിതിയുടെ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിനായി ഒരു കർമ്മ പദ്ധതിയും അവർ ആവിഷ്ക്കരിച്ചു. ഇന്നലെ രാത്രിയോട് കൂടിയാണ് കർമ്മ പദ്ധതി ആവിഷ്കരിച്ചത്. ഇത് നടപ്പിലാക്കാനാണ് ഓരോ സംഘ ജില്ലകളിലും പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതിന്റെ പച്ഛാത്തലത്തിൽ ഓരോ ജില്ലകളിൽ നിന്നും പ്രവർത്തകർ പുറപ്പെട്ടുതുടങ്ങിയതായാണ് വിവരം.
മാലയിട്ട് ഇരുമുടിക്കെട്ടുമേന്തിയാണ് ഇവർ എത്തുന്നത്. തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ അന്നുണ്ടായ പ്രതിഷേധങ്ങളുടെ പച്ഛാത്തലത്തിൽ തന്നെ കർമസമിതി പ്രവർത്തകർ മാലയിട്ട് ജാഗ്രതയോടെ നിലകൊള്ളുകയായിരുന്നു. ആദ്യ ഘട്ടത്തിൽ തന്നെ ആയിരത്തി അഞ്ഞൂറോളം പ്രവർത്തകർ ശബരിമലയിൽ എത്തിയെങ്കിലും യുവതികൾ മലകയറില്ല എന്ന പോലീസിന്റെ ഉറപ്പിന്റെ പച്ഛാത്തകലത്തിൽ അവർ പിന്മാറുകയായിരുന്നു എന്നാണ് കർമ്മ സമിതി തന്നെ വാദിക്കുന്നത്. ഇതിന്റെ പച്ഛാത്തകലത്തിൽ പ്രവർത്തകരുടെ എണ്ണം കുറച്ച് മുന്നൂറ് ആക്കിയിരുന്നു. 36സംഘ ജില്ലകളാണ് കേരളത്തിൽ സംഘപരിവാർ സംഘടനകൾക്ക് നിലവിൽ ഉള്ളത്. 36സംഘ ജില്ലകളിൽ നിന്നായി ഓരോ ദിവസവും ഓരോ ജില്ലകൾക്കാണ് പ്രവർത്തന ചുമതല നൽകിയിരുന്നത്. ഇവർ തന്നെയാണ് സന്നിധാനത്ത് നാമ ജപം സംഘടിപ്പിച്ചിരുന്നതും.
കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയിൽ യുവതികൾ ദർശനം നടത്താൻ എത്തിയ സാഹചര്യത്തിൽ നിലപാട് കടുപ്പിക്കാനാണ് കർമ്മ സമിതിയുടെ പദ്ധതി.
https://www.facebook.com/Malayalivartha
























