മല പോലെ വന്ന് എലിപോലെ മടങ്ങിയ മനീതി സംഘത്തിനു ട്രെയിനിലും രക്ഷയില്ല; ഇന്ന് വന്ന യുവതികളെയും വിടാതെ പിന്തുടർന്നു പ്രതിഷേധക്കാർ;ചീമുട്ട യേറും,ചാണക വെള്ളവും തളിച്ചു; മുട്ടുവിറച്ച് സുരക്ഷാ വേണമെന്ന് ആവശ്യം

മുഖ്യമന്ത്രിയെ കാണാനാകാതെ തിരുവനന്തപുരത്തുനിന്ന് മടങ്ങിയ മനിതി സംഘം സഞ്ചരിക്കുന്ന ട്രെയിന് നേരെ ആക്രമണം. തിരുച്ചിറപ്പള്ളി ട്രെയിനിലാണ് ഇവര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. പോകുന്ന വഴിയില്‍ ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ പലയിടത്തും കല്ലേറും ചീമുട്ടയേറും നടന്നതായും സംഘത്തിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.അക്രമത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന മനിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഭീഷണിയുണ്ടെന്നും കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
മനീതി സംഘത്തിന് നേരെ നെയ്യാറ്റിന്‍കര റെയില്‍വ്വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞിരുന്നു. ശരണം വിളിച്ചായിരുന്നു കമ്പാര്‍ട്ട്‌മെന്റിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്. റെയില്‍വ്വേ സ്റ്റേഷനിൽ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ചാണകവെളളം തളിച്ച് ശുദ്ധികലശം നടത്തുകയും ചെയ്തു.വികലാംഗരുടെ കോച്ചില്‍ ഇവരെ കയറ്റാന്‍ ശ്രമിച്ചതും പ്രതിഷേധത്തിന് ഇടയാക്കി.
മുഖ്യമന്ത്രിയെ കാണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയെങ്കിലും എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നില്ല. ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘത്തിന് നേരെ ബിജെപി - യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.
മനിതിയിലെ വസുമതി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് കഴിയാത്തതിനെ തുടര്‍ന്ന് തിരിച്ചുപോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി റയിൽവ്വേ സ്റ്റേഷനിലെത്തിയപ്പോഴാണ് യുവമോര്‍ച്ചാ പ്രതിഷേധവുമായെത്തിയത്.
സ്ത്രീകൾ അടക്കമുളള സംഘമാണ് പ്രതിഷേധിച്ചത്. അശ്ലീല വാക്കുകളോടെയായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് ഇവരെ ട്രെയിനിൽ കയറ്റി ജനലുകളും വാതിലുകളും അടച്ചെങ്കിലും ഇവർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ ട്രയിൻ എടുക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിനിടെ ട്രയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു
ഇതിന് ശേഷം പ്രതിഷേധക്കാര്‍ റെയില്‍വേസ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വികലാംഗരുടെ കംപാർട്ട്‌മെന്റിൽ മനിതി പ്രവർത്തകർക്ക് യാത്ര ഒരുക്കിയ സംഭവത്തില്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്ന് സ്റ്റേഷൻ ഡയറക്ടർ ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
ഇതിനുപുറമെ , തിങ്കളാഴ്ച രാവിലെ മല കയറാനെത്തിയ കോഴിക്കോട് സ്വദേശിയായ ബിന്ദുവിനെതിരെയും മലപ്പുറം സ്വദേശി കനക ദുർഗയെയും കൊണ്ടുവന്ന ആംബുലൻസിനു നേരെയും ആക്രമണം നടന്നു. ബിന്ദുവിനെയും കനകദുർഗ്ഗയെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു ചീമുട്ടയേറ് ഉണ്ടായത്. സംഭവത്തിൽ സ്ത്രീകൾ അടക്കം 5 പേർ അറസ്റ്റിൽ.
https://www.facebook.com/Malayalivartha
























