യുവതികൾ കയറാൻ തുടങ്ങി ...ഹൈന്ദവ സംഘടനകൾക്ക് കരുത്തായി; ശബരിമല കർമ്മ സമിതി ദേശീയ അടിസ്ഥനത്തിൽ ശക്തമാക്കാൻ നീക്കം ; ഇതോടെ ശബരിമല പ്രക്ഷോഭം വൻ പ്രക്ഷോഭമായി രാജ്യമെമ്പാടും അലയടിക്കും ; കരുത്ത് പകരുന്നത് ഇരട്ട ചങ്കൻ മുതൽ 'അമ്മ വരെ

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയെ ദേശീയ സംഘടനയാക്കാന്‍ ഊര്‍ജ്ജിത നീക്കം.സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് സമിതി രൂപീകരിച്ചത്. ബംഗളൂരുവില്‍ നടന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗമാണ് ദേശീയസമിതിക്ക് രൂപം നൽകിയത്.
ദേശീയ തലത്തിലുള്ള അയ്യപ്പഭക്തരെ ഒരുമിപ്പിക്കുകയാണ് ശബരിമല ദേശീയ കർമ സമിതിയുടെ ലക്ഷ്യം. ഇതുവഴി ദക്ഷിണേന്ത്യയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയിലെക്കെത്തുന്ന അയ്യപ്പന്മാര്‍ ഭൂരിഭാഗവും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം.
സമിതിയിൽ മാതാ അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍. കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍. ഉപാധ്യക്ഷന്‍മാരായി മുൻ ഡിജിപി ടി പി സെൻകുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. കെ.എസ്. രാധാകൃഷ്ണനും. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ സമിതി അംഗമായി പ്രവർത്തിക്കും..
പന്തളം മുന്‍ രാജകുടുംബാംഗം പ്രതിനിധി പി. ശശികുമാര വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി, കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരാണ് മറ്റ് രക്ഷാധികാരികള്‍. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡന്‍പിള്ള എന്നിവരും സമിതിയിലുണ്ട്.
നേരത്തെ ശബരിമല യുവതിപ്രവേശനം തടയാൻ ശബരിമല കർമ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകൾ രംഗത്തു വന്നിരുന്നു . ഓരോ ജില്ലകളിൽ നിന്നായി മുന്നൂറ് പ്രവർത്തകർ മാത്രമായിരുന്നു ശബരിമലയിൽ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ആ നിലപാടുകൾക്ക് അയ്യപ്പഭക്തരുടെ സംഘടനകൾ മാറ്റം വരുത്തി . ഇന്നലെ ഏഴുമണിയോടെ രണ്ടായിരത്തിലധികം സംഘപരിവാർ, കർമസമിതി പ്രവർത്തകർ ആചാര ലംഘനം തടയാനായി സന്നിധാനത്തും പരിസരത്തും തമ്പടിക്കുമെന്നാണ് റിപ്പോർട്ട്.
ചിത്തിര ആട്ടവിശേഷത്തിന് സമാനമായ രീതിയിൽ തന്നെ പൂർണമായും ശബരിമലയുടെ എല്ലാ ഭാഗവും കർമ്മ സമിതിയുടെ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിനായി ഒരു കർമ്മ പദ്ധതിയും അവർ ആവിഷ്ക്കരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























