തിരുപ്പിറവി ആഘോഷത്തില്‍ നാടും നഗരവും പാതിരാ കുര്‍ബാന പങ്കു ചേർന്ന് കോടിക്കണക്കിന് വിശ്വാസികൾ ...

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ് . സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ വിശ്വാസികൾ നിർഭരമായ മനസുമായി പ്രാർത്ഥനയുമായി പാതിരാ കുർബാനയ്ക്ക് ഒത്തു ചേർന്നു.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂർത്തം. അൾത്താരിയിലെ ഉണ്ണിയേശുവിന്‍റെ രൂപം പുൽക്കൂട്ടിലെത്തിച്ച് പുരോഹിതർ ശശ്രൂശകൾ നടത്തി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലളിതജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പട്ടിണി കിടക്കുന്നവരെ മറക്കരുതെന്നും മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും നിരവധി വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.
സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി കൊച്ചി സെന്‍റ് മേരീസ് ബസിലിക്കയില്‍ പാതിരാ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ലത്തീന്‍ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറന്പില്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ പ്രാർഥനയ്ക്ക് നേതൃത്വം നല്‍കി.
തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ്പ് എം സൂസപാക്യം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.സിറോ മലങ്കരാ സഭയുടെ കത്തീഡ്രൽ പള്ളിയായ പട്ടം സെന്റ് മേരീസ് ദേവാലയത്തിൽ പാതിരാ കുർബാനയക്ക് ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ 11.45 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫാദർ വർഗ്ഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. കേരളത്തിൽ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ തുടരുന്നു. തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ , കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി.സഭകൾക്കിടയിലെ തർക്കം പരിഹരിക്കാൻ വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് കർദിനാൾ മാർ ക്ലിമ്മീസ് ബാവ പറഞ്ഞു.
ഓഖിയും പ്രളയവുമടക്കം കഴിഞ്ഞ രണ്ടു വർഷക്കാലം വലിയ ദുരന്തങ്ങളാണ് കടന്നു പോയതെന്ന് കർദിനാൾ ക്ലിമ്മിസ് പറഞ്ഞു. പ്രത്യാശയുടെ ക്രിസ്മസാണ് കടന്നുവരുന്നത് എന്നും ക്ലിമിസ് കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























