ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ പിന്‍വാങ്ങിയ യുവതികളെ സന്നിധാനത്ത് എത്തിക്കാമെന്ന പോലീസിന്റെ ഉറപ്പിന്മേൽ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിവന്ന ബിന്ദുവിന്റെയും, കനക ദുർഗയുടെയും നിരാഹാരം അവസാനിപ്പിച്ചു

ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ പിന്‍വാങ്ങിയ യുവതികള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്നും ശബരിമല സന്ദര്‍ശനത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുര്‍ഗയും നിരാഹാര സമരം നടത്തിവന്നത്.
കോട്ടയം എസ്പിയുമായി ബിന്ദു നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇവര്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സന്നിധാനത്ത് എത്തിക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. പോലീസ് ഇവരെ തിരികെ എത്തിച്ച ശേഷവും തങ്ങള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വീണ്ടും അവസരമൊരുക്കണമെന്ന് യുവതികള്‍ ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ മൂലം അത് സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. മണ്ഡലകാലത്തിനു ശേഷം ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ അവസരമൊരുക്കാമെന്ന് പോലീസ് പറഞ്ഞതനുസരിച്ച് ഉടന്‍ ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് യുവതികള്‍ പിന്‍മാറിയെന്നായിരുന്നു പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ബിന്ദുവും കനകദുര്‍ഗയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം തുടങ്ങിത്. ശബരിമലയില്‍ നിന്ന് തിരികെ കൊണ്ടുവന്ന ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ് ചെയ്ത യുവതികള്‍ക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും തങ്ങളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതികളുടെ സമരം. തങ്ങളുടെ ഫോണ്‍ പൊലീസ് പിടിച്ചു വെച്ചതായും ആരോപിച്ച യുവതികള്‍ തങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ നിന്ന് ഇവരെ നിര്‍ബന്ധിച്ച് പിന്‍തിരിപ്പിക്കുകയായിരുന്നെന്നും ശബരിമലയിലേക്ക് വീണ്ടും പോകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു.
പൊലീസ് ഇവരെ തിരികെ എത്തിച്ച ശേഷവും തങ്ങള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വീണ്ടും അവസരമൊരുക്കണമെന്ന് യുവതികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ മൂലം അത് സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. മണ്ഡലകാലത്തിനു ശേഷം ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ അവസരമൊരുക്കാമെന്നും പൊലീസ് അറിയിച്ചിരുന്നു. കോട്ടയം ഡിവൈഎസ്‌പിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉടന്‍ ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് യുവതികള്‍ പിന്മാറിയെന്നായിരുന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പൊലീസിന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഇരുവരും നിരാഹാര സമരം തുടങ്ങിയത്.
https://www.facebook.com/Malayalivartha
























